കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഒക്‌ടോബര്‍ 17 മുതൽ കൊച്ചിയില്‍
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഒക്‌ടോബര്‍ 17 മുതൽ കൊച്ചിയില്‍
Tuesday, September 24, 2024 2:15 AM IST
കൊച്ചി : കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഒക്‌ടോബര്‍ 17 മുതല്‍ 19 വരെ കൊച്ചിയില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ബാബുവും പത്രസമ്മേളനത്തില്‍ അറിയിച്ചു.

എറണാകുളം കലൂര്‍ എ.ജെ. ഹാളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 19 ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

17 ന് നിലവിലെ സംസ്ഥാന കമ്മിറ്റിയും സംയുക്ത കമ്മിറ്റിയും ചേരും. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകള്‍, ട്രേഡ് യൂണിയന്‍ സമ്മേളനം, വിമണ്‍ കോണ്‍ക്ലേവ്, ഫുട്‌ബോള്‍- ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ എന്നിവ സംഘടിപ്പിക്കും. സമ്മേളനത്തിന്‍റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന പ്രസിഡന്‍റ് എം.വി. വിനീത സംസ്ഥാന വൈസ് പ്രസിഡന്‍റ് സീമ മോഹന്‍ലാലിനു നല്‍കി നിര്‍വഹിച്ചു.


സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാനും കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്‍റുമായ ആര്‍. ഗോപകുമാര്‍, ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എം.ഷജില്‍ കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.