എം.എം.ലോറന്‍സിന്‍റെ മൃതദേഹം അനാറ്റമി ആക്‌ട് പ്രകാരം തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം
എം.എം.ലോറന്‍സിന്‍റെ മൃതദേഹം അനാറ്റമി ആക്‌ട് പ്രകാരം  തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം
Tuesday, September 24, 2024 2:15 AM IST
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറന്‍സിന്‍റെ മൃതദേഹം കൊച്ചി മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച് 1957ലെ അനാറ്റമി ആക്‌ട് പ്രകാരം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം.

ആക്‌ടി ലെ നാല് എ വകുപ്പ് പ്രകാരം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനു കൈമാറാന്‍, മരിച്ചയാള്‍ രേഖാമൂലം നല്‍കിയ സമ്മതപത്രമോ അവസാനനാളുകളിലെങ്കിലും രണ്ടോ അതിലധികമോ പേരോടു വാക്കാല്‍ നല്‍കിയ നിര്‍ദേശമോ ആവശ്യമാണ്.

ജീവിച്ചിരിക്കുന്ന മൂന്നു മക്കളില്‍ ഒരാളായ ആശ ലോറാന്‍സാണു പിതാവിന്‍റെ മൃതദേഹം പഠനാവശ്യത്തിനു കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, രേഖാമൂലം സമ്മതപത്രമില്ലെങ്കിലും മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറണമെന്ന ആഗ്രഹം പിതാവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി മറ്റു രണ്ട് മക്കള്‍ സത്യവാങ്മൂലം നല്‍കി. ഇതോടെ മൃതദേഹം ഏറ്റെടുക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു കോടതി നര്‍ദേശം നല്‍കുകയായിരുന്നു.

അതേസമയം, ആശ വിയോജനക്കുറിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഇവരേയടക്കം കേട്ട് ഉചിത തീരുമാനമെടുക്കാനും അതുവരെ മൃതദേഹം പഠനാവശ്യത്തിനു വിട്ടുനല്‍കാതെ സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.


എം.എം. ലോറന്‍സ് കതൃക്കടവ് സെന്‍റ് സേവ്യേഴ്‌സ് ഇടവകാംഗമാണെന്നും അദ്ദേഹത്തിന്‍റെയും നാലു മക്കളുടെയും വിവാഹം നടന്നത് ക്രൈസ്തവ ആചാര പ്രകാരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ലോറന്‍സിന്‍റെ പിതാവിന്‍റെയും ഭാര്യയുടെയും സംസ്‌കാരം പള്ളിയിലാണു നടന്നത്. തന്‍റെ മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കരുതെന്നോ മെഡിക്കല്‍ കോളജിന് വിട്ടുനല്‍കണമെന്നോ പിതാവ് ആഗ്രഹം പറഞ്ഞിട്ടില്ല.

ഇത്തരമൊരു കാര്യം പറഞ്ഞതായി രേഖാമൂലമുള്ള സമ്മതപത്രവുമില്ല. അങ്ങനെ പറഞ്ഞുവെന്ന വെറും സങ്കല്‍പ്പത്തിന്‍റെ അടിസ്ഥാനത്തില്‍ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് പഠനാവശ്യത്തിനായി മാറ്റാനാകില്ല. പാര്‍ട്ടി തീരുമാനം രണ്ടു മക്കള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.

ഈ സാഹചര്യത്തില്‍ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുനല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.