ഇതിൽ ആദ്യവിഭാഗത്തിലെ പഞ്ചായത്തുകളിൽ കടലിന്റെ വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ വരെ വികസന, നിർമാണ ജോലികൾ പാടില്ലാത്തവയായി തുടരും. നേരത്തെ ഇതേ ഗണത്തിലായിരുന്ന ജനസംഖ്യ കുറഞ്ഞ എ വിഭാഗത്തിലെ പ്രദേശങ്ങളിൽ ഈ നിയന്ത്രണം 50 മീറ്ററാക്കി കുറച്ചിട്ടുണ്ട്.
ഉൾനാടൻ ജലാശയങ്ങളുടെ സിആർസെഡ് മൂന്ന് വിഭാഗത്തിൽ വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 50 മീറ്ററായും കുറയും. തുറമുഖത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല.
1991നു മുന്പു നിർമിച്ച ബണ്ടുകൾ, സ്ലൂയിസ് ഗേറ്റുകൾ നിലവിലുള്ളിടത്തെ വേലിയേറ്റ രേഖ നിജപ്പെടുത്തിയാണു കേരളത്തിന്റെ തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നൽകിയത്. 2021 നവംബർ 26ലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഭേദഗതി ഉത്തരവു പ്രകാരമാണിത്.