തീരദേശ നിയന്ത്രണ ഇളവ്; കേരള പദ്ധതിക്ക് കേന്ദ്ര അംഗീകാരം
തീരദേശ നിയന്ത്രണ ഇളവ്; കേരള പദ്ധതിക്ക് കേന്ദ്ര അംഗീകാരം
Tuesday, September 24, 2024 2:29 AM IST
ന്യൂഡൽഹി: തീരദേശ നിയന്ത്രണ മേഖലാ നിയമത്തിൽ (സിആർസെഡ്) ഇളവിനുള്ള കേരള സർക്കാരിന്‍റെ പദ്ധതിക്ക് ദേശീയ തീരദേശ പരിപാലന അഥോറിറ്റിയുടെ അംഗീകാരം.

കേരളത്തിലെ 66 ഗ്രാമപഞ്ചായത്തുകളെ സിആർസെഡ് മൂന്നിൽനിന്നു താരതമ്യേന നിയന്ത്രണം കുറഞ്ഞ രണ്ടാം വിഭാഗത്തിലേക്കു മാറ്റുന്നതിന് കേന്ദ്ര വനം- പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന വകുപ്പിനു കീഴിലുള്ള ദേശീയ അഥോറിറ്റിയുടെ ഇന്നലെ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്.

ആണവ ധാതുശേഖരമുള്ള (ആറ്റമിക് മിനറൽ) അന്പലപ്പുഴ വടക്ക്, തെക്ക്, ചിറയിൻകീഴ്, കരുംകുളം, കോട്ടുകാൽ, വെങ്ങാനൂർ ഗ്രാമപഞ്ചായത്തുകളിൽ സിആർസെഡ് മൂന്നിലെ വ്യവസ്ഥകൾ ബാധകമാകും.

കേരളം സമർപ്പിച്ച പ്ലാനിന് അംഗീകാരം ലഭിച്ചതിനാൽ ശേഷിച്ച 66 പഞ്ചായത്തുപ്രദേശങ്ങളിൽ നിലവിലുള്ള എഫ്എആർ, എഫ്എസ്ഐ ഇളവുകൾ ലഭ്യമാകുമെന്ന് ഡൽഹിയിലെ കേരളത്തിന്‍റെ ചുമതലയുള്ള പ്രഫ. കെ.വി. തോമസ് അറിയിച്ചു. 2019ലെ കേന്ദ്ര തീരദേശ നിയന്ത്രണമേഖലാ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തിലാണു കേരളം പദ്ധതി തയാറാക്കിയത്.

2011ലെ സെൻസസ് പ്രകാരം ജനസംഖ്യാസാന്ദ്രത കണക്കിലെടുത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 2,161 പേരോ കൂടുതലോ ഉള്ള പ്രദേശങ്ങൾ വികസിതമായി കണക്കാക്കി സിആർസെഡ് മൂന്ന് ബി വിഭാഗത്തിലും അതിൽ കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങളെ സിആർസെഡ് മൂന്ന് എ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


ഇതിൽ ആദ്യവിഭാഗത്തിലെ പഞ്ചായത്തുകളിൽ കടലിന്‍റെ വേലിയേറ്റ രേഖയിൽനിന്ന് 200 മീറ്റർ വരെ വികസന, നിർമാണ ജോലികൾ പാടില്ലാത്തവയായി തുടരും. നേരത്തെ ഇതേ ഗണത്തിലായിരുന്ന ജനസംഖ്യ കുറഞ്ഞ എ വിഭാഗത്തിലെ പ്രദേശങ്ങളിൽ ഈ നിയന്ത്രണം 50 മീറ്ററാക്കി കുറച്ചിട്ടുണ്ട്.

ഉൾനാടൻ ജലാശയങ്ങളുടെ സിആർസെഡ് മൂന്ന് വിഭാഗത്തിൽ വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 50 മീറ്ററായും കുറയും. തുറമുഖത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ വികസനരഹിത മേഖല ബാധകമല്ല.

1991നു മുന്പു നിർമിച്ച ബണ്ടുകൾ, സ്ലൂയിസ് ഗേറ്റുകൾ നിലവിലുള്ളിടത്തെ വേലിയേറ്റ രേഖ നിജപ്പെടുത്തിയാണു കേരളത്തിന്‍റെ തീരദേശ പരിപാലന പ്ലാനിന് അംഗീകാരം നൽകിയത്. 2021 നവംബർ 26ലെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഭേദഗതി ഉത്തരവു പ്രകാരമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.