സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെ മുഖ്യചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടും വരെ പ്രസക്തമാണ്.
റിപ്പോർട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന വിവരങ്ങൾ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം ജനിപ്പിക്കുന്നുവെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
പൂരം കലക്കാൻ ശ്രമം നടന്നതിനെത്തുടർന്നു സ്ഥലത്തെത്താൻ ശ്രമിച്ച മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ യാത്ര തടസപ്പെട്ടപ്പോഴും ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയും സംഘപരിവാർ നേതാക്കളും സേവാഭാരതിയുടെ ആംബുലൻസിലും മറ്റുമായി രംഗത്തെത്തി ചർച്ചകൾ ആരംഭിച്ചത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നുവെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.