നാളികേര വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 15 രൂപ കൂടി
നാളികേര വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 15 രൂപ കൂടി
Wednesday, September 25, 2024 4:50 AM IST
ജെയിസ് വാട്ടപ്പിള്ളിൽ

തൊടുപുഴ: സംസ്ഥാനത്ത് നാളികേരത്തിന് അപ്രതീക്ഷിത വിലക്കയറ്റം. കിലോയ്ക്ക് 60 പിന്നിട്ട് വില കുതിക്കുകയാണ്. ഓണവിപണിയിൽ കിലോയ്ക്ക് 40-45 തോതിലായിരുന്നു വില. സാധാരണ ഓണത്തോടനുബന്ധിച്ചാണ് വിലവർധന ഉണ്ടാകുന്നതെങ്കിൽ ഇത്തവണ കാര്യമായ വർധനയുണ്ടായില്ല.

ഓണം കഴിഞ്ഞതോടെ വിലയിൽ വൻവർധനയാണുണ്ടായത്. ഓണത്തിനു മുന്പ് വെളിച്ചെണ്ണ വില ക്വന്‍റലിന് 16,400 രൂപയായിരുന്നു. ഇന്നലെ 19,400 ആയി വില ഉയർന്നു. ദിവസങ്ങൾക്കുള്ളിൽ 3,000 രൂപ വർധിച്ചു. സാധാരണ നേരിയ തോതിലാണ് വർധനയുണ്ടാകുന്നതെങ്കിൽ ഇത്തവണ പെട്ടെന്നു വില കുതിച്ചുയരുകയായിരുന്നു. കൊപ്രവില ക്വിന്‍റലിന് 10,400 ൽ നിന്നു 12,400 ലേക്ക് എത്തി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 2,000 രൂപയുടെ വർധന.

ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് വില വർധിച്ചതാണ് വെളിച്ചെണ്ണ വില കുതിച്ചുയരാൻ പ്രധാനകാരണമെന്നാണ് സൂചന. പാചകം ചെയ്യുന്ന ശുദ്ധീകരിച്ച എണ്ണയ്ക്ക് 5.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായും ശുദ്ധീകരിക്കാത്ത എണ്ണയ്ക്ക് 12.5ശതമാനത്തിൽനിന്നു 37.5 ശതമാനമായുമാണ് ഇറക്കുമതിച്ചുങ്കം ഉയർത്തിയത്. കഴിഞ്ഞ 14 മുതൽ നികുതി വർധന പ്രാബല്യത്തിലായെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് ഇവ വിപണിയിൽ പ്രതിഫലിച്ചുതുടങ്ങിയത്.

പ്രത്യേക സാഹചര്യം മുതലെടുത്ത് നേരത്തേ ഇറക്കുമതി ചെയ്ത എണ്ണവിപണിയിൽ എത്തിക്കാതെ പിടിച്ചുവച്ച് വിലയുയർത്താനുള്ള നീക്കമാണ് വൻകിട വ്യാപാരികൾ നടത്തുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.


വെളിച്ചെണ്ണവില ഉയർന്നതോടെ മറ്റ് സസ്യ എണ്ണകൾക്കും വില വർധിച്ചുതുടങ്ങിയിട്ടുണ്ട്. പാം ഓയിലിന് നേരത്തേ ലിറ്ററിന് 90 രൂപയായിരുന്നുവിലയെങ്കിൽ നിലവിൽ 125 രൂപയായി വർധിച്ചു.സൂര്യകാന്തി എണ്ണയ്ക്കും വില കൂടിയിട്ടുണ്ട്.

വെളിച്ചെണ്ണ വില കിലോയ്ക്ക് 180-ൽനിന്ന് 220 രൂപയായി. തമിഴ്നാട്ടിൽനിന്ന് ദിവസേന ലോഡ്കണക്കിനു നാളികേരമാണ് കേരളത്തിന്‍റെ വിപണിയിലേക്ക് എത്തിയിരുന്നത്. വില വർധിച്ചതോടെ തമിഴ്നാട്ടിൽനിന്നുള്ള വരവും കുറഞ്ഞു. ഇത് ആഭ്യന്തരവിപണിയിൽ വീണ്ടും വില വർധിക്കാൻ ഇടയാക്കും.

കോഴിക്കോട്, കാസർഗോഡ് പ്രദേശങ്ങളിലാണ് സംസ്ഥാനത്ത് നാളികേരം കൂടുതലായി ഉത്പാദിപ്പിക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നാളികേരത്തിൽനിന്നും മൂല്യവർധിത ഉത്പ ന്നങ്ങളായ തേങ്ങാപ്പാൽ, തേങ്ങാപ്പൊടി, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവ ഉത്പാദിപ്പിക്കാൻ തുടങ്ങിയതും വിപണിയിൽ നാളികേരത്തിന്‍റെ വരവ് കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഇത്തവണ തമിഴ്നാട്ടിൽ ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.