ആംബുലൻസുകൾക്ക് നിരക്ക് നിശ്ചയിച്ച് സർക്കാർ; മിനിമം ചാർജ് 600 രൂപ മുതൽ 2500 രൂപ വരെ
ആംബുലൻസുകൾക്ക് നിരക്ക് നിശ്ചയിച്ച് സർക്കാർ; മിനിമം ചാർജ് 600 രൂപ മുതൽ  2500 രൂപ വരെ
Wednesday, September 25, 2024 3:25 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് നിരക്ക് നിശ്ചയിച്ച് സർക്കാർ.ആംബുലൻസുകളുടെ നിരക്കുകൾക്ക് ഇതുവരെ മാനദണ്ഡങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ ആംബുലൻസ് ഉടമകളുടെയും ബന്ധപ്പെട്ട സംഘടനകളുടെയും പ്രതിനിധികളുമായി ഗതാഗത മന്ത്രി കെ.ബി .ഗണേഷ് കുമാർ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തുന്നതെന്നും മന്ത്രി അറിയിച്ചു.

പത്ത് കിലോമീറ്റർ വരെയുള്ള സർവീസിന് മിനിമം ചാർജും അതിനു ശേഷമുള്ള ഓരോ കിലോമീറ്ററിനും നിശ്ചിത നിരക്കും എന്ന രീതിയിലാണ് താരിഫ് ഏർപ്പെടുത്തിയിട്ടുള്ളത്. ആംബുലൻസുകളിൽ രോഗികൾക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് താരിഫ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ ഈ മേഖലയിൽ നിലനിൽക്കുന്ന ചൂഷണങ്ങൾ അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗതാഗത മന്ത്രി അറിയിച്ചു.

ആംബുലൻസുകളെ ഡി, ബി, സി, എ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. ചെറിയ നോണ്‍ എസി ആംബുലൻസുകൾക്ക് 600 രൂപയും എയർ കണ്ടീഷൻഡ് ഐസിയു അംബുലൻസുകൾക്ക് 2500 രൂപയുമാണ് മിനിമം ചാർജ്.

ഓരോ അംബുലൻസിലും അതതിന്‍റെ നിരക്കുകൾ വാഹനത്തിനുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാർക്ക് കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കുമെന്നും പരാതികൾ അറിയിക്കാൻ വാട്സാപ്പ് നന്പർ ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

മിനിമം ചാർജ് 600 മുതൽ

വെന്‍റിലേറ്റർ, ഓക്സിജൻ സിലിണ്ടർ, ടെക്നീഷൻ തുടങ്ങിയ സൗകര്യങ്ങളുള്ള ഡി ലെവൽ ഐസിയു ആംബുലൻസിന് മിനിമം ചാർജ് 2500 രൂപ(പത്ത് കിലോമീറ്റർ വരെ). പത്തു കിലോമീറ്ററിനു മുകളിൽ 50 രൂപ നിരക്കിലുള്ള തുകയും നൽകണം.

രോഗിയെ ആശുപത്രിയിൽ എത്തിച്ച ശേഷമുള്ള ഒരു മണിക്കൂർ വെയിറ്റിംഗ് ചാർജില്ല. രണ്ടാമത്തെ മണിക്കൂർ മുതൽ 350 രൂപ മണിക്കൂറിന് എന്ന കണക്കിൽ വെയിറ്റിംഗ് ചാർജ് നൽകണം.

സി വിഭാഗത്തിൽ ഉൾപ്പെടുത്തിയ ട്രാവലർ വിത്ത് എസി ആംബുലൻസുകൾക്ക് മിനിമം ചാർജ് 1500 രൂപയും അധികമായി വരുന്ന ഓരോ കിലോമീറ്ററിനും 40 രൂപ എന്ന നിരക്കിലുള്ള തുകയും നൽകണം. രണ്ടാമത്തെ മണിക്കൂർ മുതലുള്ള ഓരോ മണിക്കൂറിനും 200 രൂപ വീതം വെയിറ്റിംഗ് ചാർജായി നൽകണം.

ബി വിഭാഗത്തിലുള്ള നോണ്‍ എസി ട്രാവലർ ആംബുലൻസിന് 1500 രൂപ മിനിമം ചാർജും അധിക കിലോമീറ്ററിന് 30 രൂപ നിരക്കിലുമുള്ള തുക നൽകണം. വെയിറ്റിംഗ് ചാർജ് മണിക്കൂറിന് 200 രൂപ.


എ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ആർടിഒ അംഗീകൃത എസി ഒമിനി, ബൊലേറോ ആംബുലൻസുകൾക്ക് മിനിമം ചാർജ് 800 രൂപ. അധിക കിലോമീറ്ററിന് 25 രൂപ വീതം. വെയ്റ്റിംഗ് ചാർജ് മണിക്കൂറിന് 200 രൂപ.

എ വിഭാഗത്തിലുള്ള നോണ്‍ എസി ആംബുലൻസുകൾക്ക് മിനിമം ചാർജ് 600 രൂപയും അധിക കിലോമീറ്ററിന് 20 രൂപ വീതവും വെയിറ്റിംഗ് ചാർജ് മണിക്കൂറിന് 150 രൂപയുമാണ്.

ഇളവുകൾ

• വാഹനാപകടത്തിൽപ്പെട്ട ആളുകളെ സൗജന്യമായി ആശുപത്രിയിലെത്തിക്കും.
• ബിപിഎൽ വിഭാഗത്തിലെ രോഗികൾക്ക് സി, ഡി കാറ്റഗറികളിലെ ആംബുലൻസുകളിൽ യാത്രാക്കൂലിയുടെ 20 ശതമാനം ഇളവ്.
• കാൻസർ രോഗികൾക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും കിലോമീറ്ററിന് രണ്ട് രൂപ വീതം ഇളവ് ലഭിക്കും.

പരാതി പരിഹാര സംവിധാനം

പരാതികൾ 9188961100 എന്ന വാട്സാപ്പ് നന്പറിൽ അറിയിക്കണം.

ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും യൂണിഫോമും ഐഡന്‍റിറ്റി കാർഡും

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകളുടെ ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശീലനം നൽകുമെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്‍റെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലാകും പരിശീലനം നൽകുക. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഐഡന്‍റിറ്റി കാർഡും നൽകും.

ഡ്രൈവർമാരുടെ യൂണിഫോം നേവി ബ്ലൂ കളർ ഷർട്ടും കറുത്ത പാന്‍റ്സുമായിരിക്കും. ഇത് നിർബന്ധമാക്കും. ആംബുലൻസുകൾ ഓടുന്നതിന്‍റെ വിശദവിവരങ്ങൾ രേഖപ്പെടുത്താൻ ലോഗ് ബുക്ക് ഓരോ വാഹനത്തിലും സൂക്ഷിക്കണം. ആംബുലൻസുകളല്ലാത്ത വാഹനങ്ങൾ ആംബുലൻസുകളായി ഓടുന്നത് കർശനമായി നിരോധിക്കും.

ഇതിനായി പരിശോധന കർശനമാക്കും. ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന വിവരം തേടും. ശേഷം ബന്ധപ്പെട്ട ആർടിഒയ്ക്കും പോലീസ് സ്റ്റേഷനിലും വാഹന നന്പർ അടക്കമുള്ള വിവരം കൈമാറുകയും വാഹനം ആശുപത്രിയിൽ എത്തിയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തും.

എ കാറ്റഗറി ആംബുലൻസുകളിലെ ഓക്സിജൻ ഉപയോഗിക്കുകയാണെങ്കിൽ മണിക്കൂറിന് 200 രൂപ നിരക്കിലുള്ള തുക നൽകണം. അടിയന്തരഘട്ടങ്ങളിൽ ഏറ്റവും അടുത്തുള്ള ആംബുലൻസിനെ ട്രാക്ക് ചെയ്യാനും ഫോണിൽ ബന്ധപ്പെടുന്നതിനുമായി സ്റ്റാർട്ടപ്പ് കന്പനിയുമായി സഹകരിച്ച് മൊബൈൽ ആപ്പ് കൊണ്ടുവരുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.