എ വിഭാഗത്തിൽ ഉൾപ്പെടുത്തിയ ആർടിഒ അംഗീകൃത എസി ഒമിനി, ബൊലേറോ ആംബുലൻസുകൾക്ക് മിനിമം ചാർജ് 800 രൂപ. അധിക കിലോമീറ്ററിന് 25 രൂപ വീതം. വെയ്റ്റിംഗ് ചാർജ് മണിക്കൂറിന് 200 രൂപ.
എ വിഭാഗത്തിലുള്ള നോണ് എസി ആംബുലൻസുകൾക്ക് മിനിമം ചാർജ് 600 രൂപയും അധിക കിലോമീറ്ററിന് 20 രൂപ വീതവും വെയിറ്റിംഗ് ചാർജ് മണിക്കൂറിന് 150 രൂപയുമാണ്.
ഇളവുകൾ • വാഹനാപകടത്തിൽപ്പെട്ട ആളുകളെ സൗജന്യമായി ആശുപത്രിയിലെത്തിക്കും.
• ബിപിഎൽ വിഭാഗത്തിലെ രോഗികൾക്ക് സി, ഡി കാറ്റഗറികളിലെ ആംബുലൻസുകളിൽ യാത്രാക്കൂലിയുടെ 20 ശതമാനം ഇളവ്.
• കാൻസർ രോഗികൾക്കും 12 വയസിൽ താഴെയുള്ള കുട്ടികൾക്കും കിലോമീറ്ററിന് രണ്ട് രൂപ വീതം ഇളവ് ലഭിക്കും.
പരാതി പരിഹാര സംവിധാനം പരാതികൾ 9188961100 എന്ന വാട്സാപ്പ് നന്പറിൽ അറിയിക്കണം.
ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും യൂണിഫോമും ഐഡന്റിറ്റി കാർഡും തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകളുടെ ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശീലനം നൽകുമെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തിലാകും പരിശീലനം നൽകുക. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഐഡന്റിറ്റി കാർഡും നൽകും.
ഡ്രൈവർമാരുടെ യൂണിഫോം നേവി ബ്ലൂ കളർ ഷർട്ടും കറുത്ത പാന്റ്സുമായിരിക്കും. ഇത് നിർബന്ധമാക്കും. ആംബുലൻസുകൾ ഓടുന്നതിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്താൻ ലോഗ് ബുക്ക് ഓരോ വാഹനത്തിലും സൂക്ഷിക്കണം. ആംബുലൻസുകളല്ലാത്ത വാഹനങ്ങൾ ആംബുലൻസുകളായി ഓടുന്നത് കർശനമായി നിരോധിക്കും.
ഇതിനായി പരിശോധന കർശനമാക്കും. ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന വിവരം തേടും. ശേഷം ബന്ധപ്പെട്ട ആർടിഒയ്ക്കും പോലീസ് സ്റ്റേഷനിലും വാഹന നന്പർ അടക്കമുള്ള വിവരം കൈമാറുകയും വാഹനം ആശുപത്രിയിൽ എത്തിയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തും.
എ കാറ്റഗറി ആംബുലൻസുകളിലെ ഓക്സിജൻ ഉപയോഗിക്കുകയാണെങ്കിൽ മണിക്കൂറിന് 200 രൂപ നിരക്കിലുള്ള തുക നൽകണം. അടിയന്തരഘട്ടങ്ങളിൽ ഏറ്റവും അടുത്തുള്ള ആംബുലൻസിനെ ട്രാക്ക് ചെയ്യാനും ഫോണിൽ ബന്ധപ്പെടുന്നതിനുമായി സ്റ്റാർട്ടപ്പ് കന്പനിയുമായി സഹകരിച്ച് മൊബൈൽ ആപ്പ് കൊണ്ടുവരുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.