ജനങ്ങളുടെ പ്രശ്നങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മനസിലാക്കുന്നില്ല: മന്ത്രി എ.കെ. ശശീന്ദ്രന്‍
ജനങ്ങളുടെ പ്രശ്നങ്ങള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍  മനസിലാക്കുന്നില്ല: മന്ത്രി എ.കെ. ശശീന്ദ്രന്‍
Tuesday, September 24, 2024 2:15 AM IST
നിലമ്പൂര്‍: പൊതുജനങ്ങളോടുള്ള പ്രതിബദ്ധത മനസിലാക്കി പ്രവര്‍ത്തിക്കേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നില്ലെന്നു വനം-വന്യജീവി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം, വനം സംരക്ഷിക്കുന്നതില്‍ അവര്‍ മിടുക്കരാണെന്നും മന്ത്രി വ്യക്തമാക്കി.

നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളുടെ പരിധിയില്‍ നബാര്‍ഡ് ധനസഹായത്തോടെ 15.68 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തീകരിച്ച വിവിധ ഓഫീസുകളുടെയും പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പൊതുജനങ്ങളും വനം ഉദ്യോഗസ്ഥരും സൗഹൃദത്തിലാകണം. ഈ സൗഹൃദം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതാണ് വനം വകുപ്പിന്‍റെ വിജയത്തിന് കാരണമായത്. ഇതിനുദാഹരണമാണ് സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നിയമിക്കാതെ കാടറിയുന്ന ആദിവാസികളെ വനസംരക്ഷണത്തിനു നിയമിച്ചത്.


മൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമ്പോള്‍ സ്ഥലത്തെത്താന്‍ വാഹനമില്ലാത്ത പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ വാഹനങ്ങളും റോഡുകളും നിര്‍മിച്ചു. 2016 ന് ശേഷം ഒരു റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ (ആര്‍ആര്‍ടി) യും നിയമിച്ചിരുന്നില്ല. ഇപ്പോള്‍ ഒമ്പത് ആര്‍ആര്‍ടികളാണ് സംസ്ഥാനത്ത് അനുവദിച്ചത്.

പാമ്പിനെ ശാസ്ത്രീയമായി പിടിക്കാന്‍ പരിശീലനം നല്‍കി. നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിൽ പാന്പുകടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായത്തിന് 2024 ഓഗസ്റ്റ് 31 വരെയുള്ള അപേക്ഷയില്‍ തീര്‍പ്പു കല്‍പ്പിച്ചു. 31 ന് ശേഷം കിട്ടാനുള്ളവര്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കകം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.