ഇതിനിടെ സിനിമാതാരങ്ങളുടെ അറസ്റ്റിലൂടെ ഈ വിവാദങ്ങളിൽനിന്ന് ഊരിമാറാൻ സാധിക്കുമെങ്കിൽ അതു സർക്കാരിനു താത്പര്യമുള്ള കാര്യമായിരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ദീർഘമായ വാർത്താസമ്മേളനം നടത്തി വിവാദ വിഷയങ്ങൾക്കെല്ലാം മറുപടി പറയുകയും പി.വി. അൻവർ മെല്ലെ പിൻവാങ്ങുകയും ചെയ്തെങ്കിലും പൂരം കലക്കൽ വിവാദം ഇപ്പോഴും നീറിനിൽക്കുകയാണ്. അതു പെട്ടെന്നു കെട്ടടങ്ങുന്ന ലക്ഷണവും കാണുന്നില്ല.
അതോടൊപ്പം സിപിഎം ബിജെപി അന്തർധാര എന്ന ആരോപണവും പ്രതിപക്ഷം മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ കോണ്ഗ്രസ് ബ്ലോക്ക് തലത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. 28നു പൂരം നഗരിയായ തൃശൂരിൽ തന്നെ വൻ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സിപിഐയും പ്രതിഷേധത്തിൽനിന്നു പിന്മാറിയിട്ടില്ല. പാർട്ടി മുഖപത്രത്തിലൂടെ അവർ ആഭ്യന്തരവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും വാദങ്ങൾ അപ്പാടെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുകയാണ്. വൈകാതെ സംസ്ഥാനം മൂന്ന് ഉപതെരഞ്ഞെടുപ്പുകളെ നേരിടേണ്ടതാണ്. അതിനു മുന്പ് ഇത്തരത്തിൽ വിടാതെ വിവാദങ്ങൾ പിന്തുടരുന്നത് ഇടതുപക്ഷത്തിനു നല്ലതിനല്ല.