വിവാദങ്ങൾക്കു പിന്നാലെ അറസ്റ്റിന്‍റെ നാണക്കേടും
വിവാദങ്ങൾക്കു പിന്നാലെ അറസ്റ്റിന്‍റെ നാണക്കേടും
Wednesday, September 25, 2024 4:50 AM IST
സാബു ജോണ്‍

തിരുവനന്തപുരം: ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളിൽകൂടി കടന്നുപോകുന്ന ഇടതുസർക്കാരിനു നാണക്കേടു സമ്മാനിച്ച് ലൈംഗികാരോപണത്തിൽ ഭരണകക്ഷി എംഎൽഎ അറസ്റ്റിൽ.

നിയമസഭാസമ്മേളനം ആരംഭിക്കാൻ ഒരാഴ്ചയിലധികം മാത്രം അവശേഷിക്കുന്പോൾ ഉണ്ടായിരിക്കുന്ന ഈ സംഭവം സർക്കാരിനെയും മുന്നണിയെയും നാണക്കേടിലാക്കും.

ഇപ്പോൾ പ്രതിപക്ഷത്തുള്ള രണ്ട് എംഎൽഎമാർ ലൈംഗികാരോപണ കേസിൽപ്പെട്ടു കിടക്കുന്നവരാണെന്ന ന്യായം ഭരണപക്ഷത്തിനു പറയാം. എന്നാൽ, അവർക്കെതിരേ ആരോപണവും കേസും ഉണ്ടായപ്പോൾ ഇടതുപക്ഷം കൈക്കൊണ്ട രാഷ്‌ട്രീയ നിലപാട് എന്തായിരുന്നു എന്നു തിരിച്ചു ചോദിച്ചാൽ എന്തു മറുപടി പറയുമെന്ന ചോദ്യം ഉയരും.

പ്രതിപക്ഷത്തെ ആരോപണവിധേയർക്കെതിരെ അവർ നടപടിയൊന്നുമെടുക്കാത്ത സാഹചര്യത്തിൽ പ്രതിപക്ഷത്തിനു കടുത്ത പ്രതിഷേധത്തിലേക്കൊന്നും കടക്കാനാകില്ല.

ഭരണകക്ഷി എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ പോലും തങ്ങൾ നടപടിയെടുത്തു എന്ന് സർക്കാരിന് അവകാശപ്പെടുകയും ചെയ്യാം. എങ്കിലും പൊതുസമൂഹത്തിൽ ഈ വിഷയം ചർച്ചയാകുന്നത് ഇടതുപക്ഷം താത്പര്യപ്പെടുന്ന കാര്യമല്ല.

ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ആരംഭിച്ച വിവാദങ്ങളാണ് സിപിഎം ആർഎസ്എസ് ബന്ധവും തൃശൂർ പൂരം കലക്കൽ വിവാദവും എല്ലാം. തെരഞ്ഞെടുപ്പു കഴിഞ്ഞ് നാലു മാസം പിന്നിട്ടപ്പോഴും പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി വിവാദം കത്തിപ്പടരുകയാണ്.


ഇതിനിടെ സിനിമാതാരങ്ങളുടെ അറസ്റ്റിലൂടെ ഈ വിവാദങ്ങളിൽനിന്ന് ഊരിമാറാൻ സാധിക്കുമെങ്കിൽ അതു സർക്കാരിനു താത്പര്യമുള്ള കാര്യമായിരിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ദീർഘമായ വാർത്താസമ്മേളനം നടത്തി വിവാദ വിഷയങ്ങൾക്കെല്ലാം മറുപടി പറയുകയും പി.വി. അൻവർ മെല്ലെ പിൻവാങ്ങുകയും ചെയ്തെങ്കിലും പൂരം കലക്കൽ വിവാദം ഇപ്പോഴും നീറിനിൽക്കുകയാണ്. അതു പെട്ടെന്നു കെട്ടടങ്ങുന്ന ലക്ഷണവും കാണുന്നില്ല.

അതോടൊപ്പം സിപിഎം ബിജെപി അന്തർധാര എന്ന ആരോപണവും പ്രതിപക്ഷം മുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ കോണ്‍ഗ്രസ് ബ്ലോക്ക് തലത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. 28നു പൂരം നഗരിയായ തൃശൂരിൽ തന്നെ വൻ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സിപിഐയും പ്രതിഷേധത്തിൽനിന്നു പിന്മാറിയിട്ടില്ല. പാർട്ടി മുഖപത്രത്തിലൂടെ അവർ ആഭ്യന്തരവകുപ്പിന്‍റെയും മുഖ്യമന്ത്രിയുടെയും വാദങ്ങൾ അപ്പാടെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുകയാണ്. വൈകാതെ സംസ്ഥാനം മൂന്ന് ഉപതെരഞ്ഞെടുപ്പുകളെ നേരിടേണ്ടതാണ്. അതിനു മുന്പ് ഇത്തരത്തിൽ വിടാതെ വിവാദങ്ങൾ പിന്തുടരുന്നത് ഇടതുപക്ഷത്തിനു നല്ലതിനല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.