സംസ്ഥാന ശാസ്‌ത്രോത്സവം ആലപ്പുഴയില്‍ നവംബര്‍ 15 മുതല്‍
സംസ്ഥാന ശാസ്‌ത്രോത്സവം  ആലപ്പുഴയില്‍ നവംബര്‍ 15 മുതല്‍
Wednesday, September 25, 2024 3:19 AM IST
ആലപ്പുഴ: സമ്പന്നമായ ശാസ്ത്രധാരകളുള്ള കേരളത്തിന്‍റെ പൊതു വിദ്യാഭ്യാസരംഗത്തെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊതു വിദ്യാഭാസവകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ആലപ്പുഴയില്‍ നടക്കും. സംഘാടകസമിതിയോഗം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രരംഗങ്ങളില്‍ തങ്ങളുടെ കഴിവുകളും സൃഷ്ടിപരതയും തെളിയിക്കാനുള്ള ശക്തമായ വേദിയാണ് ശാസ്‌ത്രോത്സവം വഴി പൊതു വിദ്യാഭാസ വകുപ്പ് നല്‍കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

അഞ്ചു ദിവസമായിട്ടാണ് നടത്തുന്നത്. നവംബര്‍ 15 മുതല്‍ 19 വരെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്‍റെ ആതിഥേയത്വം ആലപ്പുഴയ്ക്കാണ് ലഭിച്ചിട്ടുള്ളത്. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐടി മേള, കൂടാതെ വൊക്കേഷണല്‍ എക്‌സ്‌പോ ആൻഡ് കരിയര്‍ ഫെസ്റ്റ് എന്നിങ്ങനെ ഏഴു വിഭാഗത്തില്‍പ്പെട്ട മേളകള്‍ നടക്കുന്നുണ്ട്.


‌മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, ദലീമ, യു. പ്രതിഭ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി.രാജേശ്വരി, ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ. ജയമ്മ, പൊതുവിദ്യാഭ്യാസ ഡയറക‌്ടര്‍ ഷാജഹാന്‍, സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എ.എം. നസീര്‍, വിദ്യാഭ്യാസ ഉപഡയറക‌്ടര്‍ എസ്. ശ്രീലത എന്നിവര്‍ സംസാരിച്ചു.

ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി, ജില്ലയില്‍നിന്നുള്ള മന്ത്രിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.