തനിക്ക് സുഹൃത്തായ അഷ്റഫാണ് ആഭരണങ്ങൾ നൽകിയതെന്ന് രാജേഷ് ബാങ്ക് ജീവനക്കാരോട് പറയുകയും തുടർന്ന് അഷ്റഫിനെയും ബാങ്കിലേക്ക് വിളിച്ചുവരുത്തുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.
ഇരുവരെയും ചീമേനി പോലീസെത്തി അറസ്റ്റു ചെയ്ത് കോടതി റിമാൻഡ് ചെയ്തിരുന്നു. രാജേഷും അഷ്റഫും ചീമേനി ബാങ്കിലും ആഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്തിരുന്നു. തിമിരി ബാങ്കിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇവർ പണയപ്പെടുത്തിയ ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്. ബാങ്ക് അധികൃതർ ചീമേനി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്.
രാജേഷ് പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് വില്ലേജിലെ മറ്റൊരു സഹകരണ ബാങ്കിൽ ഏഴു വളകൾ പണയപ്പെടുത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയതായി വിവരം പുറത്തുവന്നിട്ടുണ്ട്. തട്ടിപ്പ് നടത്തിയവരെ അന്വേഷണ ഭാഗമായി കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ചീമേനി പോലീസ്.