സഹകരണബാങ്കിൽ മുക്കുപണ്ട പണയം; ചീമേനിയിലും കൊടക്കാട്ടും ലക്ഷങ്ങളുടെ തട്ടിപ്പ്
സഹകരണബാങ്കിൽ മുക്കുപണ്ട പണയം; ചീമേനിയിലും കൊടക്കാട്ടും  ലക്ഷങ്ങളുടെ തട്ടിപ്പ്
Wednesday, September 25, 2024 3:25 AM IST
ചീമേനി: തിമിരി സഹകരണബാങ്കിൽ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമം നടത്തിയ തട്ടിപ്പു സംഘം നിരവധി സഹകരണ ബാങ്കുകളിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി വിവരം. ചീമേനി ബാങ്കിലും കൊടക്കാട് വില്ലേജിലെ മറ്റൊരു ബാങ്കിലും ആറു ലക്ഷത്തോളം രൂപയുടെ പണയത്തട്ടിപ്പ് നടത്തിയതായി ചീമേനി പോലീസിൽ പരാതി ലഭിച്ചു.

കഴിഞ്ഞ ദിവസം ചെറുവത്തൂരിനടുത്തുള്ള തിമിരി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടാൻ ശ്രമിച്ച് അറസ്റ്റിലായ രണ്ടു പേർ ചീമേനി സഹകരണബാങ്കിലും പിലിക്കോട് പഞ്ചായത്തിലെ മറ്റൊരു സഹകരണ ബാങ്കിലും മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി പണം തട്ടിയ വിവരം പുറത്തുവന്നു. സംഭവത്തിൽ ചീമേനി പോലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ചീമേനി പെട്ടിക്കുണ്ട് സ്വദേശി രാജേഷ് (38), കാക്കടവിലെ അഷ്റഫ് (40) എന്നിവർക്കെതിരേയാണു കേസെടുത്തത്. 80 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി നാലു ലക്ഷത്തോളം രൂപ കൈപ്പറ്റി ബാങ്കിനെ വഞ്ചിച്ചുവെന്നതിനാണു കേസ്.

ഇരുവരും ശനിയാഴ്‌ച തിമിരി സഹകരണ ബാങ്കിൽ അഞ്ചുവളകൾ പണയപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോഴാണു പിടിയിലായത്. രാജേഷാണ് ആഭരണങ്ങളുമായി ബാങ്കിലെത്തിയത്. പരിശോധനയിൽ മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞ് ഇയാളെ തടഞ്ഞുവച്ചു.


തനിക്ക് സുഹൃത്തായ അഷ്റഫാണ് ആഭരണങ്ങൾ നൽകിയതെന്ന് രാജേഷ് ബാങ്ക് ജീവനക്കാരോട് പറയുകയും തുടർന്ന് അഷ്റഫിനെയും ബാങ്കിലേക്ക് വിളിച്ചുവരുത്തുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.

ഇരുവരെയും ചീമേനി പോലീസെത്തി അറസ്റ്റു ചെയ്‌ത് കോടതി റിമാൻഡ് ചെയ്തിരുന്നു. രാജേഷും അഷ്റഫും ചീമേനി ബാങ്കിലും ആഭരണങ്ങൾ പണയപ്പെടുത്തി വായ്‌പയെടുത്തിരുന്നു. തിമിരി ബാങ്കിലെ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഇവർ പണയപ്പെടുത്തിയ ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു തിരിച്ചറിഞ്ഞത്. ബാങ്ക് അധികൃതർ ചീമേനി പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്.

രാജേഷ് പിലിക്കോട് പഞ്ചായത്തിലെ കൊടക്കാട് വില്ലേജിലെ മറ്റൊരു സഹകരണ ബാങ്കിൽ ഏഴു വളകൾ പണയപ്പെടുത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയതായി വിവരം പുറത്തുവന്നിട്ടുണ്ട്. തട്ടിപ്പ് നടത്തിയവരെ അന്വേഷണ ഭാഗമായി കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ചീമേനി പോലീസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.