മാമി കേസ് : അന്വേഷണത്തില്‍ ഒരു ചുക്കും നടക്കില്ലെന്ന് പി.വി. അന്‍വര്‍
മാമി കേസ് : അന്വേഷണത്തില്‍ ഒരു ചുക്കും  നടക്കില്ലെന്ന് പി.വി. അന്‍വര്‍
Tuesday, October 1, 2024 2:09 AM IST
കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനത്തിൽ പുതിയ ആരോപണങ്ങളുമായി പി.വി. അൻവർ എംഎൽഎ. മാമി കേസ് അന്വേഷണത്തിൽ എല്ലാവരും തൃപ്തരായിരുന്നെന്നും അതിനിടെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് എസ്പി വിക്രമിനെ തിരുവനന്തപുരത്ത് എക്സൈസിലേക്ക് മാറ്റിയെന്നും അൻവർ ആരോപിച്ചു.

അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെത്തന്നെ അനുവദിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് കൺവീനറായ ടി.പി. രാമകൃഷ്ണനും സിപിഎം ജില്ലാ സെക്രട്ടറിക്കും എളമരം കരീമിനും മുഹമ്മദ് റിയാസിനും മുഖ്യമന്ത്രിക്കും രണ്ടാഴ്ച മുന്നേ ഞാനൊരു കത്ത് കൊടുത്തു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ ഓഫിസിൽ 20 മിനിറ്റോളം ഇരുന്നു.

മെയിൽ ഡിജിപിക്ക് കൊടുക്കുന്നത് കണ്ടിട്ടാണ് ഞാൻ എഡിജിപിയുടെ ഓഫീസിൽനിന്നും ഇറങ്ങിയത്. വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടും അദ്ദേഹത്തെ അന്വേഷണത്തിനായി നിയമിച്ച് ഉത്തരവിറങ്ങിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.

കോഴിക്കോട് മുതലക്കുളത്തിൽ മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പി.വി.അന്‍വര്‍. നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ല.


പണത്തിനു മുന്നിൽ ഒന്നും പറക്കില്ല എന്നപോലെ, എഡിജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. എഡിജിപിയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിന് നല്‍കിയ ലേഖനത്തിൽ സിപിഎം ആണ് ഹിന്ദുത്വത്തെ നേരിട്ടത് എന്ന് പറയുന്നു.

അതിൽ ശരിയുണ്ട്. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെ അല്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രി മലയാള മാധ്യമങ്ങളോട് ഇക്കാര്യം പറയാത്തത്. ഇംഗ്ലീഷ് പത്രത്തിന് കൊടുത്താൽ ദില്ലിയിൽ കിട്ടുമല്ലോ? കരിപ്പുര്‍ എയർപോർട്ടിൽ സ്വർണം പിടിച്ചാലും കുറ്റം മലപ്പുറത്തിനാണോ ? മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ പറ്റിക്കപ്പെടുന്നുവെന്ന് എനിക്ക് തോന്നി. വലിയ വലിയ ഓഫറുകൾ വന്നപ്പോൾ പോയി പണിനോക്കാനാണ് ഞാൻ പറഞ്ഞത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്ത് ഷണ്ഡീകരിച്ചിരിക്കുകയാണ്.

പോലീസിലെ ക്രിമിനൽവൽക്കരണം ദൂരവ്യാപക പ്രശ്നം ഉണ്ടാക്കും. കഴിഞ്ഞ ഒന്നൊന്നര വർഷത്തിനിടെ കാര്യങ്ങൾ മാറിമറിഞ്ഞത് പാർട്ടി അന്വേഷിച്ച് കണ്ടെത്തണം. പോലീസിന്‍റെ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് പാർട്ടിയോടും മുന്നണിയോടും ഉള്ള സാധാരണക്കാരന്‍റെ അടുപ്പം ഇല്ലാതാക്കിയതെന്നും അന്‍വര്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.