ഹൈവേയിലെ സ്വർണക്കൊള്ള: അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
ഹൈവേയിലെ സ്വർണക്കൊള്ള: അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Monday, September 30, 2024 4:56 AM IST
ഒല്ലൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ പീച്ചി കല്ലിടുക്കിൽ കാർ തടഞ്ഞു യാത്രക്കാരെ ആക്രമിച്ച് രണ്ടുകോടിയുടെ സ്വർണം കവർന്ന കേസിൽ അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല സ്വദേശികളായ റോഷൻ വർഗീസ് (29), ഷിജോ വർഗീസ് (23), തൃശൂർ സ്വദേശികളായ സിദ്ദിഖ് (26), നിശാന്ത് (24), നിഖിൽ നാഥ് (36) എന്നിവരാണ് അറസ്റ്റിലായത്.

ആസൂത്രകൻ റോഷൻ കർണാടകയിലും തമിഴ്നാട്ടിലും സമാനകേസുകളിൽ പ്രതിയാണ്. 22 കവർച്ചക്കേസുകളിൽ പ്രതിയാണ് റോഷൻ വർഗീസ്. മറ്റുള്ളവരും ഒട്ടേറെ കേസുകളിൽ പ്രതികളാണ്. ഈ മാസം 25നാണ് കോയന്പത്തൂരിൽനിന്നു പണികഴിപ്പിച്ച സ്വർണവുമായിവന്ന വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ചു രണ്ടരക്കിലോ സ്വർണം കവർന്നത്.

കല്ലിടുക്കിൽ മൂന്നു വാഹനങ്ങളിൽ വന്ന് തടഞ്ഞുനിർത്തി കാറിന്‍റെ ചില്ലുതകർത്ത് കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബലമായി വാഹനത്തിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സിദ്ദിഖ്, നിശാന്ത്, നിഖിൽനാഥ് എന്നിവരെ 27ന് പുലർച്ചെ കുതിരാനിൽനിന്നു പിടികൂടി. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരുവല്ലയിൽനിന്നാണു ഷിജോ വർഗീസ്, റോഷൻ വർഗീസ് എന്നിവരെ പിടികൂടിയത്.


പ്രതികൾ വാഹനത്തിൽ ഉപയോഗിച്ചിരുന്ന വ്യാജ നന്പർ പ്ലേറ്റ് അന്വേഷണത്തിൽ വെല്ലുവിളിയായിരുന്നു. സ്ക്വാഡിനും പോലീസിനും കിട്ടിയ രഹസ്യവിവരമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. ടോൾ പ്ലാസകൾ, വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവയും പരിശോധിച്ചു. പ്രതികൾ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. കവർച്ചയുടെ പ്രധാന സൂത്രധാരൻ റോഷൻ വർഗീസാണെന്നും കർണാടകയിലും കേരളത്തിലും തമിഴ്നാട്ടിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.