പറത്തിവിട്ടത് 3.2 കോടി; പോലീസ് ഹെലികോപ്റ്ററിന് നാലു മാസത്തെ വാടക അനുവദിച്ചു
പറത്തിവിട്ടത് 3.2 കോടി; പോലീസ് ഹെലികോപ്റ്ററിന് നാലു മാസത്തെ വാടക അനുവദിച്ചു
Monday, September 30, 2024 4:56 AM IST
‌സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കടക്കം സഞ്ചരിക്കാൻ പോലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിനു നാലു മാസത്തെ വാടക ഇനത്തിൽ 3.2 കോടി രൂപ അനുവദിച്ചു സംസ്ഥാന സർക്കാർ.

ജൂണ്‍ 20 മുതൽ വരുന്ന ഒക്‌ടോബർ 19 വരെയുള്ള നാലു മാസത്തെ വാടക ഇനത്തിലാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി തുക അനുവദിച്ചത്. സംസ്ഥാനത്തു കരാറുകാരുടെ അടക്കമുള്ള ബില്ലുകൾ സാന്പത്തിക പ്രതിസന്ധിയുടെ പേരിൽ പിടിച്ചു വയ്ക്കുന്പോഴാണ് ഹെലികോപ്റ്ററിന് വാടക ഇനത്തിൽ മുൻകൂറായി കോടികൾ അനുവദിച്ചു നൽകുന്നത്.

ഓണച്ചെലവുകൾ പരിധി വിട്ടതോടെ അഞ്ചു ലക്ഷത്തിനു മുകളിലുള്ള തുക ധനവകുപ്പിന്‍റെ അനുമതിയില്ലാതെ പാസാക്കരുതെന്നു ട്രഷറി ഉദ്യോഗസ്ഥർക്കു സർക്കാർ നിർദേശം നൽകിയിരുന്നു. ഈ നിയന്ത്രണത്തിൽ ഇളവു വരുത്തി അധിക തുകയായി 3.2 കോടി രൂപ ഹെലികോപ്റ്റർ ഉടമകളായ ചിപ്സണ്‍ ഏവിയേഷന് ഉടൻ ലഭിക്കും.

ഹെലികോപ്റ്റർ വാടക ഇനത്തിൽ കഴിഞ്ഞ ജൂണിൽ 2.4 കോടി രൂപ അനുവദിച്ചിരുന്നു. ജൂണ്‍ 20 മുതൽ ഒക്‌ടോബർ 19 വരെയുള്ള നാല് മാസത്തെ ഹെലികോപ്റ്റർ വാടകയാണ് അനുവദിച്ചിരിക്കുന്നതെന്ന് സെപ്റ്റംബർ 26ന് ധനവകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ ഹെലികോപ്റ്റർ വാടക. നാല് മാസത്തെ വാടക ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് പണം നൽകാൻ മുഖ്യമന്ത്രി ധനമന്ത്രിക്ക് നിർദേശം നൽകുകയായിരുന്നു.


ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷനിൽനിന്ന് കേരളാ പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററാണിത്. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമാണ് വാടക. മാവോയിസ്റ്റുകൾക്കായുള്ള നിരീക്ഷണം, ദുരിതാശ്വാസ പ്രവർത്തനം തുടങ്ങിയ പോലീസ് ആവശ്യങ്ങൾക്കായാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.