ഡിജിപിയുടെ റിപ്പോർട്ട് ബുധനാഴ്ചയ്ക്കകം; എഡിജിപി അജിത്തിന്‍റെ മാറ്റം നിർണായകം
ഡിജിപിയുടെ റിപ്പോർട്ട് ബുധനാഴ്ചയ്ക്കകം; എഡിജിപി അജിത്തിന്‍റെ  മാറ്റം നിർണായകം
Monday, September 30, 2024 5:15 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പി.വി.അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് ബുധനാഴ്ചയ്ക്കകം സമർപ്പിച്ചേക്കും. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന സർക്കാർ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് ഡിജിപി റിപ്പോർട്ട് കൈമാറുമെന്നാണു സൂചന.

ഡിജിപിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും എഡിജിപി എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു നീക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.

ആർഎസ്എസ് ദേശീയ നേതാക്കളുമായുള്ള എഡിജിപി എം.ആർ.അജിത്കുമാർ നടത്തിയ കൂടിക്കാഴ്ചയിലും ഡിജിപിയുടെ റിപ്പോർട്ട് നിർണായകമാകും. ആർഎസ്എസ് നേതാക്കളുമായി നടത്തിയത് സ്വകാര്യ കൂടിക്കാഴ്ചയാണെന്ന മൊഴിയാണ് അജിത് കുമാർ, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയത്. ഔദ്യോഗിക കാര്യങ്ങൾ അല്ലാതെ സ്വകാര്യ സന്ദർശനം നടത്തിയാൽ നടപടി എടുക്കാൻ കഴിയില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം.


മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലെ മരംമുറി അടക്കമുള്ള വിഷയങ്ങളിലും അന്വേഷണ റിപ്പോർട്ട് ഉണ്ടാകും. എം.ആർ. അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്നു നീക്കണമെന്ന് ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ ആവശ്യം ഉന്നയിച്ചിരുന്നു. സിപിഐയുടെ ആവശ്യത്തിൽ നിയമസഭാ സമ്മേളനത്തിനു മുൻപു തീരമാനമുണ്ടാകുമോ എന്നതും നിർണായകമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.