എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: അസ്വാഭാവികത ഇല്ലെന്ന് ജയകുമാർ
Monday, September 30, 2024 4:56 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എ.ആർ. അജിത്കുമാർ ആർഎസ്എസ് ദേശീയ നേതാക്കളെ കണ്ടു ചർച്ച നടത്തിയതിൽ അസ്വാഭാവികത ഇല്ലെന്നു കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയ ആർഎസ്എസ് നേതാവ് എ. ജയകുമാർ.

സംസ്ഥാന ചീഫ് സെക്രട്ടറിമാർ അടക്കമുള്ള ഐഎഎസുകാരും ഐപിഎസ് ഉദ്യോഗസ്ഥരും ആർഎസ്എസ് നേതാക്കളുമായി സ്വകാര്യ സന്ദർശനങ്ങൾ നടത്താറുണ്ട്. ഇതുവരെ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചു ചർച്ച നടത്തിയവരുടെ എണ്ണം നോക്കി നോട്ടീസ് അയച്ചാൽ അതിനായി പുതിയ വകുപ്പ് തുടങ്ങേണ്ടി വരുമെന്നും സമൂഹ മാധ്യമ പോസ്റ്റിൽ ജയകുമാർ പറഞ്ഞു.


ഇന്നു സർവീസിൽ തുടരുന്ന എത്രയോ ഐപിഎസ്, ഐഎഎസുകാർ ആർഎസ്എസ് നേതൃത്വവുമായി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഇതിൽ നിരവധി പേർ ആർഎസ്എസ് കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ആർഎസ്എസ് 20 കോടിയിലധികം അംഗങ്ങളുള്ള പ്രസ്ഥാനമാണ്. അതിനാൽ ഭാവനാസന്പന്നരും ക്രിയാശേഷിയുള്ളവരുമായ നിസ്വാർഥരായ ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും എല്ലാ കാലത്തും ആർഎസ്എസുമായി സംവദിച്ചിരുന്നു. അതു തുടരുമെന്നും പോസ്റ്റിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.