എസ്എടി ആശുപത്രിയിൽ മൂന്ന് മണിക്കൂർ വൈദ്യുതി മുടങ്ങി
എസ്എടി ആശുപത്രിയിൽ മൂന്ന് മണിക്കൂർ വൈദ്യുതി മുടങ്ങി
Monday, September 30, 2024 4:56 AM IST
തിരുവനന്തപുരം: കുട്ടികളുടെയും സ്ത്രീകളുടെയും ചികിത്സാ കേന്ദ്രമായ എസ്എടി ആശുപത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. ഇതോടെ നവജാത ശിശുക്കൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായി. മൂന്നു മണിക്കൂറോളം വൈദ്യുതി തടസപ്പെട്ടതോടെ രോഗികൾ വലിയ ദുരിതത്തിലായി.

ഗർഭിണികളേയും നവജാത ശിശുക്കളേയും ചികിത്സിക്കുന്ന ആതുരാലയത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതോടെ രോഗികളും ബന്ധുക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവിൽ രാത്രി 10.15 ന് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. വൈദ്യുതി ബന്ധം നിലച്ചതോടെ മെഴുകുതിരി വെട്ടത്തിലിരുന്ന് മണിക്കൂറുകളോളം ഡോക്ടർമാർ രോഗികളെ പരിശോധിക്കേണ്ട സ്ഥിതിയുണ്ട ായി.

ആശുപത്രിയുടെ കെട്ടിടത്തിനുള്ളിലുള്ള തകരാർ മൂലമാണ് വൈദ്യുതി തടസമുണ്ടായതെന്നായിരുന്നു വൈദ്യുതി വകുപ്പിന്‍റെ വിശദീകരണം. ആശുപത്രിയിലെ ജനറേറ്റർ കൂടി പ്രവർത്തന രഹിതമായതോടെയാണ് അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്ന ബ്ലോക്കിൽ വൈദ്യുതി നിലച്ചത്. ടോർച്ചും മെഴുകുതിരിയും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഐസിയുവിൽ ഉൾപ്പെടെ വൈദ്യുതി ബന്ധമില്ലാതായതോടെ രോഗികൾ ഏറെ ദുരിതം നേരിട്ടതായി അവരുടെ ബന്ധുക്കൾ പറഞ്ഞു.


പ്രതിഷേധം അതിശക്തമായതോടെ കൂടതൽ പോലീസ് സംഭവ സ്ഥലത്തെത്തിയാണ് കാര്യങ്ങൾ നിയന്ത്രിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇന്നലെ അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് വൈദ്യുതി ബന്ധം തകരാറിലായതെന്നു സൂചനയുണ്ട്.

കെട്ടിടത്തിനുള്ളിലെ ട്രാൻസ്ഫോർമറിൽ ചാർജ് കയാറാത്തതാണ് പ്രശ്നമെന്നും പീഡിയാട്രിക് ഐസിയു, ന്യൂബോണ്‍ ഐസിയു എന്നിവിടങ്ങളിൽ വൈദ്യുതി ബന്ധമുണ്ടെന്നുമായിരുന്നു എസ്എടി അധികൃതരുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.