സ്വര്‍ണക്കടത്തിനെക്കുറിച്ച് പറഞ്ഞതിന് മുഖ്യമന്ത്രി തന്നെ കള്ളനായി ചിത്രീകരിച്ചെന്ന് അന്‍വര്‍ തുറന്നടിച്ചു. സ്വര്‍ണക്കടത്തുകാര്‍ക്കും പോലീസിലെ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടും ഭരണകക്ഷിയോ പോലീസോ അനങ്ങുന്നില്ല. ഇതോടെ രണ്ടും കല്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രിതന്നെ കള്ളനാക്കിയപ്പോഴാണ്. ഷാജന് സ്കറിയയെ പി. ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.
കോഴിക്കോട്ടെ മാമി തിരോധാനക്കേസില്‍ എഡിജിപിക്ക് നേരിട്ട് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. കൈയും കാലും വെട്ടേണ്ടത് വെട്ടണം. എന്റേത് വെട്ടാന്‍ നില്‍ക്കേണ്ട. ആര്‍ക്കു വേണ്ടിയാണോ പോരാട്ടത്തിനിറങ്ങിയത് അവരെതന്നെ തെരുവിലിറക്കിയിരിക്കുകയാണ് സിപിഎം എന്നും അൻവർ ആരോപിച്ചു.