ജനഹിതം തേടുമെന്ന് അൻവർ
ജനഹിതം തേടുമെന്ന് അൻവർ
Monday, September 30, 2024 5:15 AM IST
നിലമ്പൂര്‍: മുഖ‍്യമന്ത്രിയെയും സിപിഎമ്മിനെയും വെല്ലുവിളിച്ച് പി.വി. അൻവർ എംഎൽഎ നിലമ്പൂരിൽ നടത്തിയ പൊതുസമ്മേളനത്തിൽ പുതിയ പാർട്ടി പ്രഖ‍്യാപനമുണ്ടായില്ല. എന്നാൽ ജനങ്ങൾ പാർട്ടിയായി മാറിയാൽ താനുമുണ്ടാകുമെന്ന് പ്രഖ‍്യാപിച്ചു.

തന്‍റെ ഭാവിപരിപാടികൾക്കായി ജനങ്ങളുടെ മനസറിയാൻ കൂടുതൽ സമ്മേളനങ്ങളും ഇടപെടലുകളും നടത്തുമെന്നും അൻവർ പറഞ്ഞു. മുഖ‍്യമന്ത്രിക്കും എഡിജിപിക്കും സിപിഎം മലപ്പുറം ജില്ലാസെക്രട്ടറിക്കും എതിരേ കത്തിക്കയറുന്നതായിരുന്നു അൻവറിന്‍റെ പ്രസംഗം. വൻജനക്കൂട്ടമാണ് നിലമ്പൂർ ചന്തക്കുന്നിൽ അൻവറിനെ കേൾക്കാനെത്തിയത്.

സ്ഫോടനാത്മകമായ നിലയിലാണ് കേരളം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ബിജെപിയിലെയും ചിലർ ചേർന്നുണ്ടാക്കിയിരിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണമെന്നും അൻവർ പറഞ്ഞു. പുഷ്പനെ അനുസ്മരിച്ചു സംസാരിച്ച് തുടങ്ങിയ അന്‍വര്‍ സ്വര്‍ണക്കടത്തിലെ പോലീസ്-കസ്റ്റംസ് ബന്ധം തുറന്നുകാട്ടാനാണ് ഏറെസമയമെടുത്തത്.

തന്‍റേത് മതേതര പാരമ്പര്യമാണെന്നും തന്നെ മുസ്‌ലിം വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും അൻവർ പറഞ്ഞു. മതവിശ്വാസിയായാല്‍ വര്‍ഗീയവാദിയാകില്ല. തന്‍റെ പേര് അന്‍വര്‍ എന്നതാണ് പലര്‍ക്കും വിഷയം. താൻ മുസ്‌ലിം ആയതും അഞ്ച് നേരം നിസ്കരിക്കുന്നയാളാണെന്ന് പറഞ്ഞതുമാണ് പ്രശ്നം. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥന ഒഴിവാക്കണം. ബാങ്ക് വിളിക്ക് ഒരു പൊതുസമയം നിശ്ചയിക്കണം.


സ്വര്‍ണക്കടത്തിനെക്കുറിച്ച് പറഞ്ഞതിന് മുഖ്യമന്ത്രി തന്നെ കള്ളനായി ചിത്രീകരിച്ചെന്ന് അന്‍വര്‍ തുറന്നടിച്ചു. സ്വര്‍ണക്കടത്തുകാര്‍ക്കും പോലീസിലെ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടും ഭരണകക്ഷിയോ പോലീസോ അനങ്ങുന്നില്ല. ഇതോടെ രണ്ടും കല്‍പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രിതന്നെ കള്ളനാക്കിയപ്പോഴാണ്. ഷാജന്‍ സ്കറിയയെ പി. ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.

കോഴിക്കോട്ടെ മാമി തിരോധാനക്കേസില്‍ എഡിജിപിക്ക് നേരിട്ട് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. കൈയും കാലും വെട്ടേണ്ടത് വെട്ടണം. എന്‍റേത് വെട്ടാന്‍ നില്‍ക്കേണ്ട. ആര്‍ക്കു വേണ്ടിയാണോ പോരാട്ടത്തിനിറങ്ങിയത് അവരെതന്നെ തെരുവിലിറക്കിയിരിക്കുകയാണ് സിപിഎം എന്നും അൻവർ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.