വൈദ്യുതി ചാര്‍ജ് വര്‍ധന ഉടൻ
വൈദ്യുതി ചാര്‍ജ്  വര്‍ധന ഉടൻ
Monday, September 30, 2024 5:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വൈകാതെ ഉത്തരവിറക്കിയേക്കും. ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയ്ക്കു ശേഷം നിരക്ക് വര്‍ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവുണ്ടാകുമെന്നാണ് വിവരം.

നിലവിലെ നിരക്കിന്‍റെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം 30 വരെയും പിന്നീട് ഒക്ടോബര്‍ 31 വരെയോ നിലവിലെ നിരക്ക് തുടരുമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കെഎസ്ഇബി ആവശ്യപ്പെട്ട നിരക്ക് അനുവദിക്കാന്‍ സാധ്യതയില്ല. പ്രത്യേക സമ്മര്‍ താരിഫ് എന്ന കെഎസ്ഇബിയുടെ ആവശ്യവും കമ്മീഷന്‍ പരിഗണിച്ചേക്കാനിടയില്ല.

പൊതുതെളിവെടുപ്പില്‍ അടക്കം കെഎസ്ഇബിക്കെതിരേ വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് ഉപയോക്താക്കള്‍ ഉയര്‍ത്തുന്നത്. തെളിവെടുപ്പുകളില്‍ ലഭിച്ച കണക്കുകളും നിര്‍ദേശങ്ങളും കമ്മീഷന്‍ പരിഗണിച്ചുവരികയാണ്. തെളിവെടുപ്പില്‍ ഉപയോക്താക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങളിലടക്കം കെഎസ്ഇബി വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

2024-25ല്‍ യൂണിറ്റിന് 30.19 പൈസയുടെ വര്‍ധനയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. സമ്മര്‍ താരിഫായി ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസ അധികവും ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് രണ്ടിനാണ് ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കിയത്.


റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച 2022-2027 കാലയളവിലെ വരവു കമ്മി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നിരക്ക് പരിഷ്കരണം ആവശ്യപ്പെട്ടത്. അതിനാല്‍തന്നെ നിരക്കുവര്‍ധനയുണ്ടാകും. എന്നാല്‍ കെഎസ്ഇബിയുടെ ശിപാര്‍ശ മുഴുവനായും അംഗീകരിക്കാനും സാധ്യതയില്ല.

2023ല്‍  നാല് വര്‍ഷത്തെ നിരക്ക് പരിഷ്കരണ ശിപാര്‍ശയാണ് കെഎസ്ഇബി നല്‍കിയതെങ്കിലും എട്ടു മാസത്തേക്ക് മാത്രമാണ് കമ്മീഷന്‍ പരിഷ്കരണം നടപ്പിലാക്കിയത്. ഇത്തവണ 2024 ജൂലൈ ഒന്നു മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് കെഎസ്ഇബി നിരക്കുവര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, 2023-2024 വര്‍ഷത്തെ കെഎസ്ഇബിയുടെ പ്രകടന റിപ്പോര്‍ട്ട് നവംബര്‍ 30 ന് മുന്‍പ് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. 2025 ലെ നിരക്ക് പരിഷ്കരണം ഈ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷം മതിയെന്ന് കമ്മീഷന്‍ തീരുമാനിക്കാനുമിടയുണ്ടെന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.