കണ്ണൂരിലെ ക്ഷേത്രങ്ങളിൽ പൂജകൾ നടത്തി എഡിജിപി
കണ്ണൂരിലെ ക്ഷേത്രങ്ങളിൽ പൂജകൾ നടത്തി എഡിജിപി
Monday, September 30, 2024 5:15 AM IST
തളിപ്പറമ്പ്: വിവാദങ്ങൾക്കിടെ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ ഉൾപ്പെടെയുള്ള പൂജകൾ നടത്തി എഡിജിപി എം.ആർ. അജിത്കുമാർ. ഇന്നലെ രാവിലെ മാടായിക്കാവിലെത്തിയാണു ശത്രുസംഹാരമുൾപ്പെടെയുള്ള വഴിപാട് നടത്തിയത്.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി. പുലർച്ചെ അഞ്ചോടെയാണ് അജിത്കുമാർ മാടായിക്കാവിലെത്തിയത്. ഇവിടത്തെ പ്രധാന വഴിപാടായ ശത്രുസംഹാര പൂജ നടത്തിയതിനുശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടംതാലി, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തി.


ഇതിനു പിന്നാലെയായിരുന്നു കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രദർശനം. ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ ഇവിടെ അദ്ദേഹം നടത്തി. പറശിനിക്കടവ് ക്ഷേത്രത്തിലും ദർശനം നടത്തി. അതീവരഹസ്യമായ സ്വകാര്യ സന്ദർശനമായിരുന്നു എഡിജിപിയുടേത്. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ക്ഷേത്രദർശനത്തിനുശേഷം കണ്ണൂർ എആർ ക്യാമ്പിലെത്തി വിശ്രമിച്ച അജിത്കുമാർ വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്കു മടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.