ഇതിനു പിന്നാലെയായിരുന്നു കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രദർശനം. ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ ഇവിടെ അദ്ദേഹം നടത്തി. പറശിനിക്കടവ് ക്ഷേത്രത്തിലും ദർശനം നടത്തി. അതീവരഹസ്യമായ സ്വകാര്യ സന്ദർശനമായിരുന്നു എഡിജിപിയുടേത്. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ക്ഷേത്രദർശനത്തിനുശേഷം കണ്ണൂർ എആർ ക്യാമ്പിലെത്തി വിശ്രമിച്ച അജിത്കുമാർ വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്കു മടങ്ങി.