ഇടുക്കിയിൽ 33 ശതമാനവും വയനാട്ടിൽ 30 ശതമാനവും എറണാകുളത്ത് 27 ശതമാനവുമാണ് മഴക്കുറവ്. തിരുവനന്തപുരത്തും കണ്ണൂരിലും മാത്രമാണ് ഇക്കുറി അധിക മഴ രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ ഇന്നലെവരെ 15 ശതമാനവും തിരുവനന്തപുരത്ത് മൂന്ന് ശതമാനവും അധിക മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ഇക്കുറി ആറ് ദിവസം വൈകി കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിച്ചു. പശ്ചിമ രാജസ്ഥാൻ, കച്ച് മേഖലയിൽനിന്ന് കഴിഞ്ഞ 23ഓടെ കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം 25നായിരുന്നു കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിച്ചത്.