ലൈംഗിക ഉദ്ദേശ്യത്തോടെ അല്ലാത്ത മെസേജുകള്‍ പോക്‌സോ പരിധിയില്‍ വരില്ലെന്നു ഹൈക്കോടതി
ലൈംഗിക  ഉദ്ദേശ്യത്തോടെ അല്ലാത്ത മെസേജുകള്‍  പോക്‌സോ പരിധിയില്‍ വരില്ലെന്നു  ഹൈക്കോടതി
Tuesday, October 1, 2024 2:09 AM IST
കൊച്ചി: പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ അയയ്ക്കുന്ന ചാറ്റുകളും മെസേജുകളും പോക്‌സോ നിയമത്തിന്‍റെ പരിധിയില്‍ വരില്ലെന്നു ഹൈക്കോടതി. പതിനേഴുകാരിക്ക് ഫോണില്‍ സന്ദേശം അയച്ചതിന് 24കാരനെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്.

ലൈംഗിക ഉദ്ദേശ്യത്തോടെയാണ് ചാറ്റ് ചെയ്തതെന്നു തെളിയിക്കുന്ന വസ്തുതകളോ രേഖകളോ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്.വിഷയം ഇരുകൂട്ടരും ഒത്തുതീര്‍പ്പാക്കിയതാണെന്നു ഹര്‍ജിക്കാരന്‍ അറിയിച്ചു.


എന്നാല്‍ പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാനാകില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതു ശരിയാണെങ്കിലും ഈ കേസില്‍ ഹര്‍ജിക്കാരന്‍ പെണ്‍കുട്ടിയെ ലൈംഗികോദ്ദേശ്യത്തോടെ നിരന്തരം ശല്യപ്പെടുത്തിയതിനു തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.