ബാലചന്ദ്രമേനോന്‍റെ പരാതിയില്‍ യുട്യൂബര്‍മാര്‍ക്കെതിരേ കേസ്
ബാലചന്ദ്രമേനോന്‍റെ പരാതിയില്‍ യുട്യൂബര്‍മാര്‍ക്കെതിരേ കേസ്
Monday, September 30, 2024 4:56 AM IST
കൊച്ചി: അശ്ലീല സംഭാഷണങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍റെ പരാതിയില്‍ യുട്യൂബ് ചാനലുകള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ഐടി ആക്‌ട് പ്രകാരം കൊച്ചി സൈബര്‍ പോലീസാണു കേസെടുത്തത്.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നു കാണിച്ച് ബാലചന്ദ്രമേനോന്‍ ഡിജിപിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു. ചിലര്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആരോപണം ഉന്നയിച്ച നടി ഇത്തരത്തില്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നോയെന്നും യുട്യൂബ് ചാനലുകളുടെ ഉള്ളടക്കവും പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സൈബർ പോലീസ് അറിയിച്ചു.


നേരത്തെ നടന്‍ മുകേഷ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയ ആലുവ സ്വദേശിനിയുടെ വെളിപ്പെടുത്തല്‍ എന്നപേരിലാണ് യുട്യൂബ് ചാനലുകള്‍ ബാലചന്ദ്രമേനോനെതിരായ വീഡിയോ സംപ്രേഷണം ചെയ്തത്. പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരവും തന്നെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നാണ് ബാലചന്ദ്ര മേനോന്‍ പരാതിയില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.