അമലിന്റെ പിതാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ നോർക്കയെ ചുമതപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, കണ്ണൂർ എംപി കെ. സുധാകരൻ, ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് തുടങ്ങിയവർ അമലിന്റെ ബന്ധുക്കളുമായി പലതവണ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽനിന്നോ കേന്ദ്ര സർക്കാരിൽനിന്നോ യാതൊരു വിവരങ്ങളും കുടുംബത്തിന് ലഭ്യമാകുന്നില്ലെന്നും അമലിനെ കണ്ടുപിടിക്കുന്ന കാര്യത്തിൽ പുരോഗതിയില്ലെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
മകന്റെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ശക്തമായ ഇടപെടൽ നടത്തണമെന്നും വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.