ലൈംഗിക പീഡന പരാതി; ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
ലൈംഗിക പീഡന പരാതി; ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Thursday, September 26, 2024 1:18 AM IST
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവും അറസ്റ്റില്‍. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയ അന്വേഷണസംഘം ബാബുവിനെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ ഇടവേള ബാബു നേരത്തേ മുന്‍കൂര്‍ജാമ്യം നേടിയിരുന്നു.

ഇന്നലെ രാവിലെ പത്തിന് എറണാകുളത്തെ തീരദേശ പോലീസ് ആസ്ഥാനത്ത് ചോദ്യംചെയ്യലിനു ഹാജരായ ബാബുവിനെ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു.

യുവതിയുടെ ആരോപണങ്ങള്‍ ഇടവേള ബാബു നിഷേധിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ഉച്ചയോടെയാണു ജാമ്യത്തില്‍ വിട്ടത്.


‘അമ്മ’ സംഘടനയില്‍ അംഗത്വം നല്‍കാനായി ഫ്ലാറ്റിലേക്കു വിളിപ്പിച്ചെന്നും അംഗത്വഫോം പൂരിപ്പിക്കുന്നതിനിടെ ബാബു മോശമായി പെരുമാറിയെന്നുമായിരുന്നു കേസ്.

നടിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ മാസം 28ന് എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പിന്നീട് പ്രത്യേക സംഘത്തിനു കൈമാറി. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇയാളുടെ ഫ്ലാറ്റില്‍ പരിശോധന നടത്തിയിരുന്നു.

ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന ജൂണിയര്‍ ആര്‍ട്ടിസ്റ്റിന്‍റെ പരാതിയില്‍ ഇടവേള ബാബുവിനെതിരേ കോഴിക്കോട് നടക്കാവ് പോലീസും കേസെടുത്തിരുന്നു. ഇതും പ്രത്യേക അന്വേഷണസംഘത്തിനു കൈമാറിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.