നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം വഴി റാസൽഖൈമയിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചരക്കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന്‍റെ പിടിയിലായി. ഇൻഡിഗോ വിമാനത്തിൽ റാസൽഖൈമയിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയായ ഷിബു ആണ് പിടിയിലായത്.

5.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തു. വിമാനത്താവളം വഴി ഒരു യാത്രക്കാരൻ മയക്കുമരുന്ന് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.

കസ്റ്റംസ് കൊച്ചിൻ പ്രിവന്‍റീവ് കമ്മീഷണറേറ്റിലെ (സിസിപി) ഹൈ പെർഫോമൻസ് യൂണിറ്റ് (എച്ച്പിയു) ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഹൈബ്രിഡ് കഞ്ചാവ് വിവിധ പായ്ക്കറ്റുകളിലാക്കി ഭക്ഷണ പൊതികൾക്കിടയിൽ ബാഗേജിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരിയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത് ഇതാദ്യമാണ്.

വിദേശത്തുനിന്നു കൊണ്ടുവരുന്ന ഹൈബ്രിഡ് കഞ്ചാവ് പലപ്പോഴായി വിമാനത്താവളങ്ങളിൽ പിടികൂടിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ ഇത്ര വലിയ അളവിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത് ആദ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തായ്‌ലൻഡിൽ നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് റാസൽഖൈമയിലേക്ക് കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിവരികയാണ്.