പറവൂർ: മത്സ്യവില്പന കേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറി വില്പനക്കാരൻ പട്ടണം വലിയാറപാടം വീട്ടിൽ സജീവ്(60) മരിച്ചു. കൊടുങ്ങല്ലൂരിൽ നിന്നു പറവൂർ ഭാഗത്തേക്കു വന്ന കാർ ഇന്നലെ വൈകിട്ട് ഓടെയാണ് ദേശീയപാത 66ന് സമീപം പട്ടണം കവലയിൽ പ്രവർത്തിക്കുന്ന മത്സ്യവില്പന കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത്.

കാർ അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കടയുടെ മുൻഭാഗത്തുണ്ടായിരുന്ന മത്സ്യത്തട്ടും സമീപത്തുനിന്നിരുന്ന സജീവിനെയും ഇടിച്ചു തെറിപ്പിച്ച കാർ സമീപത്തെ വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചാണ് നിന്നത്. തെറിച്ചുവീണ് ഗുരുതര പരുക്കേറ്റ സജീവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാറിന്‍റെ മുൻഭാഗം തകർന്നെങ്കിലും കാറിലുണ്ടായിരുന്ന യാത്രക്കാർക്കാർക്കും പരിക്കില്ല. കാർ ഡ്രൈവർക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തു. വാഹനവും കസ്‌റ്റഡിയിലെടുത്തു. സജീവിന്‍റെ മൃതദേഹം ഇന്നു പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിക്കും. ഭാര്യ: ബീന. മക്കൾ: ദിവ്യ, ധന്യ. മരുമക്കൾ: ശ്രീജൻ, നിഥിൻ.