കൊച്ചി: ലഹരി ഉപയോഗിച്ചതിനും വില്പന നടത്തിയതിനുമെതിരെ കൊച്ചി സിറ്റിയില്‍ 16 പേര്‍ക്കെതിരെ കേസ്. മയക്കുമരുന്ന് ഉപയോഗത്തിനും വില്പനയ്ക്കുമെതിരെ പോലീസ് ആരംഭിച്ച പരിശോധനയിലാണ് 16 പേര്‍ക്കെതിരെ വിവിധയിടങ്ങളിലായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇതിനു പുറമേ മദ്യപിച്ച് വാഹനം ഓടിച്ചതിന് 152 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പരിശോധനകള്‍. ലഹരിക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുയിടങ്ങളിലടക്കം പരിശോധനകള്‍ തുടരാനാണ് പോലീസിന്‍റെ നീക്കം.

തിരക്കേറിയ എറണാകുളം മറൈന്‍ഡ്രൈവിലടക്കം പോലീസിന്‍റെ രാത്രികാല പരിശോധനകളും നടക്കുകയാണ്.

പോലീസിന് പുറമേ എക്‌സൈസ് സ്‌ക്വാഡും ലഹരിക്കാരെ പിടികൂടാന്‍ രംഗത്തുണ്ട്. വരും ദിവസങ്ങളിലും ഇത്തരം ശക്തമായ പരിശോധനകള്‍ തുടരുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.