കൊച്ചി: ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയുടെ ഭാഗമായി കൊച്ചി മെട്രോ അവതരിപ്പിച്ച ഫീഡര്‍ ബസില്‍ ഇതുവരെ യാത്ര ചെയ്തത് രണ്ട് ലക്ഷത്തിലേറെ പേര്‍. ജനുവരി16 മുതല്‍ വിവിധ ഘട്ടങ്ങളിലായി ആരംഭിച്ച ബസ് സര്‍വീസില്‍ 2,05,854 പേര്‍ യാത്ര ചെയ്തു. ആലുവ, കളമശേരി, ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട് റൂട്ടിലായി പ്രതിദിനം 3,102 ലേറെ പേരാണ് ഇലക്ട്രിക് ബസില്‍ യാത്ര ചെയ്യുന്നത്.

ഏറ്റവും ഒടുവില്‍ സര്‍വീസ് ആരംഭിച്ച ഹൈക്കോര്‍ട്ട്-എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ പ്രതിദിനം ശരാശരി 773 പേര്‍ യാത്ര ചെയ്യുന്നു. ഇതുവരെ ഈ റൂട്ടില്‍ 8,573 പേര്‍ യാത്ര ചെയ്തു. മാര്‍ച്ച് 19ന് തുടങ്ങിയ സര്‍വീസില്‍ ആദ്യ ആഴ്ച 1,556 പേരാണ് യാത്ര ചെയ്തപ്പോള്‍ 29 മുതല്‍ ഈ മാസം നാലുവരെയുള്ള കണക്ക് പ്രകാരം 5,415 പേരും യാത്ര ചെയ്തു.

ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 1,350 ലേറെ പേരാണ് യാത്ര ചെയ്യുന്നത്. ഇതുവരെ ഈ റൂട്ടില്‍ 1,02,564 പേര്‍ യാത്ര ചെയ്തു. കളമശേരി റൂട്ടിലെ യാത്രക്കാരുടെ പ്രതിദിന ശരാശരി എണ്ണം 730 ആണ്. ഇതേവരെ 54,515 പേര്‍ യാത്ര ചെയ്തു. ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ പ്രതിദിനം ശരാശരി 890 പേര്‍ യാത്ര ചെയ്യുന്നു. ഇതുവരെ 40,202 പേര്‍ യാത്ര ചെയ്തു.