പിറവത്ത് വളർത്തു മത്സ്യങ്ങളെ നീർനായക്കൂട്ടം കടിച്ചുകൊന്നു
1516273
Friday, February 21, 2025 4:39 AM IST
പിറവം: കർഷകൻ പാടത്തെ കുളത്തിൽ വളർത്തിയിരുന്ന മത്സ്യങ്ങളെ അഞ്ജാതജീവി കടിച്ചുകൊന്നു. നീർനായ കൂട്ടമാണ് ചെയ്തതെന്ന് പറയുന്നുണ്ട്. നഗരസഭയിൽ പത്താം വാർഡിൽ പള്ളിക്കാവിന് സമീപം ചന്തേലിൽ രാജുവിന്റെ കുളത്തിലെ വളർത്തു മത്സ്യങ്ങളെ ബുധനാഴ്ച രാത്രിയാണ് ആക്രമിച്ചത്.
ഇന്നലെ രാവിലെയാണ് കുളത്തിന് ചുറ്റും മത്സ്യങ്ങൾ ചത്തുകിടക്കുന്നതു കണ്ടത്. പല മത്സ്യങ്ങളുടേയും തലയും ഉടലും കടിച്ചെടുത്ത നിലയിലായിരുന്നു. അജ്ഞാത ജീവയുടെ ആക്രമത്തിലാണ് മത്സ്യങ്ങൾ ചത്തതെന്നാണ് ആദ്യം കരുതിയിത്. പിന്നീട് വിദഗ്ധ സംഘമാണ് നീർനായക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചത്. സംഭവമറിഞ്ഞ് വാർഡ് കൗൺസിലർ ഗിരീഷ് കുമാർ ബന്ധപ്പെട്ടതനുസരിച്ച് ഷിഷറീസ് വകുപ്പ് അധികൃതരും വെറ്ററിനറി സർജനും ഇവിടെയെത്തിയിരുന്നു.
നീർനായ്ക്കളുടെ കാൽപ്പാടുകൾ കുളത്തിനു ചുറ്റുമുണ്ടായിരുന്നു. പുഴ പോലുള്ള ജലാശയങ്ങളിൽ മാത്രം കാണുന്ന നീർനായക്കൂട്ടം ഇവിടെയെങ്ങനെ എത്തിയെന്നാണ് സംശയമുയരുന്നത്. പിറവം പുഞ്ചയുടെ ഭാഗമായുള്ള പാടത്താണ് കുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന് ചുറ്റും നെറ്റ് കെട്ടിയിട്ടുണ്ട്. ഇത് പല ഭാഗത്തും കീറിയ നിലയിലാണ്.
സിലോപ്പി വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളെയാണ് വളർത്തിയിരുന്നത്. ആറു മാസം മുമ്പ് രണ്ടായിരത്തോളം മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. ആവശ്യക്കാർക്ക് കുളത്തിൽനിന്നും അപ്പോൾ തന്നെ പിടിച്ചു നൽകുകയാണ് പതിവ്.
കിലോയ്ക്ക് 200 മുതൽ 250 രൂപാ വരെ വിലയുണ്ട് മീനുകൾക്ക്. 300 ഗ്രാം മുതൽ അരക്കിലോ വരെ തുക്കമുള്ള 500ലധികം മത്സ്യങ്ങൾ ചത്തതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ഏഴു വർഷമായി രാജുവും ഭാര്യ ഷൈലയും മത്സ്യം വളർത്തുണ്ട്.