52 (5) പ്രകാരം പ്രമേയത്തിൽ വാദങ്ങളോ അഭ്യൂഹങ്ങളോ വ്യാമോഹങ്ങളോ ആരോപണങ്ങളോ അപകീർത്തികരമായ പരാമർശങ്ങളോ ഉണ്ടായിരിക്കാൻ പാടില്ലെന്നാണു പറയുന്നത്. ഇത്തരം ഒരു ആരോപണവും പ്രതികൾക്കു ശിക്ഷാ ഇളവു നൽകുന്നതിനുള്ള ചട്ടം 50 പ്രകാരം നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടില്ല. വ്യക്തികളുടെ സ്വകാര്യ സ്വഭാവഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടില്ലാണു പ്രതിപക്ഷം പറയുന്നത്.
ജയിൽ സൂപ്രണ്ട് പോലീസ് കമ്മീഷണർക്കു നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉത്തരവിനു വിരുദ്ധമായി സിപിഎം നേതാക്കൾക്ക് അനുകൂലമായ പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനത്തെയാണ് നോട്ടീസിൽ പ്രതിപക്ഷം ചോദ്യം ചെയ്തത്.
അടിയന്തര പ്രമേയ നോട്ടീസിലെ വിഷയം സ്പീക്കർക്ക് തള്ളാൻ കഴിയുന്നത് ചില പ്രത്യേക സാഹചര്യത്തിൽ മാത്രമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നോട്ടീസിൽ ഉന്നയിച്ച വിഷയം നേരത്തേ പരിഗണിച്ചതാകരുത്.
കോടതിയുടെ പരിഗണനയിലുള്ള വിഷയവും പരിഗണിക്കാനാകില്ല. അടിയന്തര പ്രാധാന്യമുള്ളതാകണം പരിഗണിക്കുന്ന വിഷയമെന്നതും പ്രധാനമാണ്. ടി.പി കേസിലെ പ്രതികൾക്കു ശിക്ഷാ ഇളവു നൽകുന്ന കാര്യത്തിൽ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അറിയിച്ചെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞത്.
മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകേണ്ട വിഷയത്തിലാണു സ്പീക്കർ മറുപടി നൽകിയതെന്നാണു വിമർശനം ഉയരുന്നത്.