ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഫണ്ട് നല്‍കുന്നത് സിപിഎം ജില്ലാ സെക്രട്ടറി തടഞ്ഞെന്ന് പി.വി. അൻവർ
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഫണ്ട് നല്‍കുന്നത് സിപിഎം ജില്ലാ സെക്രട്ടറി തടഞ്ഞെന്ന് പി.വി. അൻവർ
Sunday, September 29, 2024 2:17 AM IST
നിലമ്പൂര്‍: മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ഇഎസ്എ (പരിസ്ഥിതി ലോല പ്രദേശങ്ങള്‍) വിഷയത്തില്‍ മലയോര മേഖലയിലെ 60 പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു നിലപാടും സ്വീകരിച്ചില്ല.

ക്രൈസ്തവ മേലധ്യക്ഷന്‍മാരെ കണ്ട് ഈ വിഷയം ചര്‍ച്ച ചെയ്തശേഷം കാസർഗോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ഈ 60 പഞ്ചായത്തുകളിലൂടെ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും അന്‍വര്‍ പറഞ്ഞു. എടവണ്ണ ഒതായിയിലെ വസതിയില്‍ ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂരിലെ മലയോര മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മഹാഭൂരിപക്ഷവും ക്രൈസ്തവ സഭകള്‍ക്കു കീഴിലുള്ളതാണ്. തന്‍റെ എംഎല്‍എ ഫണ്ടില്‍നിന്ന് ഈ സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ പരമാവധി സഹായം നല്‍കിയിട്ടുണ്ട്.

പാവപ്പെട്ട മലയോര കര്‍ഷകര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെവന്ന് സ്ഥാപിച്ചതാണ് ഈ സ്ഥാപനങ്ങളെല്ലാം. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും മലയോര കര്‍ഷകരുടെ കാര്യത്തില്‍ ജാതിയും മതവും കലര്‍ത്തരുതെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിനോട് താന്‍ പറഞ്ഞിരുന്നു.

എന്നാല്‍, മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കല്‍ പാര്‍ട്ടി നയമല്ലെന്നു പറഞ്ഞ് ഇ.എന്‍. മോഹന്‍ദാസ് എന്നെ താക്കീത് ചെയ്തിട്ടുണ്ട്. ഫണ്ട് കൊടുക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്തേക്ക് ഇവിടെനിന്ന് കൊടുത്ത കത്തുകള്‍ നേരിട്ടു വിളിച്ച് ചവിട്ടിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവന നല്‍കിയവരാണ് ക്രൈസ്തവ സമൂഹം. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു.

യാത്രാ സൗകര്യംപോലും ഇല്ലാത്ത മേഖലകളില്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത് ക്രൈസ്തവ സമൂഹത്തിന്‍റെ സംഭാവനയാണ്. നിലമ്പൂര്‍ മേഖലയില്‍ 15 ശതമാനത്തില്‍ താഴെയാണ് ക്രൈസ്തവരുടെ മക്കള്‍ പഠിക്കുന്നത്. ബാക്കി 85 ശതമാനം കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കുന്നു. അതിനാല്‍തന്നെ എംഎല്‍എ എന്ന നിലയില്‍ ക്രൈസ്തവ സമുദായത്തിന്‍റെ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എംഎല്‍എ ഫണ്ട് നല്‍കിയിട്ടുണ്ട്. ഇനിയും തുടര്‍ന്ന് നല്‍കും. ഇതാണ് ന്യൂനപക്ഷ വിരുദ്ധനായ സിപിഎം മലപ്പുറം ജില്ലാസെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് തന്നെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ കാരണമെന്ന് അന്‍വര്‍ പറഞ്ഞു. അദ്ദേഹം പക്കാ ആര്‍എസ്എസ് ആണ്.


മലയോര കര്‍ഷകര്‍ വന്യമൃഗശല്യം മൂലം പ്രയാസപ്പെടുകയാണ്. എന്നാല്‍, ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ല. തെക്കന്‍ കേരളത്തില്‍നിന്ന് കുടിയേറിയ ആയിരക്കണക്കിന് മലയോര കര്‍ഷകര്‍ താമസിക്കുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ 10 വില്ലേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 131 പരിസ്ഥിതിലോല മേഖലയില്‍പെട്ടിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുന്നതിനാണ് ഇ.എന്‍. മോഹന്‍ദാസ് തന്നെ ശത്രുപക്ഷത്ത് നിറുത്തിയിരിക്കുന്നത്.

അടുത്തിടെ പാര്‍ട്ടി ഓഫീസില്‍ മോഹന്‍ദാസിനെ ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗം ചവിട്ടാന്‍ ശ്രമിച്ചിരുന്നുവെന്നും അന്‍വര്‍ വെളിപ്പെടുത്തി.

ആര്‍എസ്എസ് സ്വഭാവം വീട്ടില്‍ വച്ചാല്‍ മതി. പാര്‍ട്ടി ഓഫീസില്‍ വേണ്ടെന്നു പറഞ്ഞ് കോളറിനു പിടിച്ചിട്ടുണ്ട്. ഇത്രയും ആര്‍എസ്എസ് വത്കൃത മനസുമായി നടക്കുകയാണ്. മലപ്പുറത്ത് മുസ്‌ലിം സമുദായത്തെ തകര്‍ക്കാന്‍ വേണ്ടി രാപകല്‍ ആര്‍എസ്എസിനുവേണ്ടി നടക്കുകയാണ് മോഹന്‍ദാസെന്നും പി.വി. അന്‍വര്‍ ആരോപിച്ചു.

മതേതരവാദിയായ തന്നെ അഞ്ചുവട്ടം നിസ്കരിക്കുന്നു എന്നതിന്‍റെ പേരിലാണോ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നതെന്ന് മോഹന്‍ദാസ് വ്യക്തമാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. മതേതരത്വത്തിന്‍റെ മുഖമാണ് മലപ്പുറത്തിന്‍റേത്. അത് നിലനിര്‍ത്താന്‍ താന്‍ പോരാട്ടം തുടരുമെന്നും അന്‍വര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.