വഖഫിൽ തട്ടി മുനന്പത്ത് ‘ലൈഫും’ നിലച്ചു
വഖഫിൽ തട്ടി  മുനന്പത്ത് ‘ലൈഫും’ നിലച്ചു
Sunday, September 29, 2024 2:17 AM IST
സിജോ പൈനാടത്ത്

കൊച്ചി: ചെറായി-മുനന്പം മേഖലയിലെ ഭൂമിയുടെ പേരിലുയർന്ന വഖഫ് അവകാശവാദത്തിൽ തട്ടി പാവപ്പെട്ടവർക്കുള്ള സർക്കാരിന്‍റെ ലൈഫ് ഭവനപദ്ധതിയും നിലച്ചു.

പദ്ധതിയിൽ‌ വീടിനായി അപേക്ഷ നൽകിയവർ പഞ്ചായത്തിൽ സമർപ്പിക്കേണ്ട കൈവശാവകാശ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്നു ലഭിക്കുന്നില്ലെന്നതാണു ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കൾക്കു തിരിച്ചടിയായത്.

വഖഫ് അവകാശവാദം ഉന്നയിച്ചതിന്‍റെ പശ്ചാത്തലത്തിലാണു വില്ലേജ് ഓഫീസിൽനിന്നു ഭൂവുടമകൾക്ക് കൈവശാവകാശ (പൊസഷൻ) സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ഒന്പത് കുടുംബങ്ങൾക്കാണ് കൈവശാവകാശ രേഖ ഹാജരാക്കാനാകാത്തതിന്‍റെ പേരിൽ സ്വന്തമായൊരു വീട് എന്നതു വർഷങ്ങളായി സ്വപ്നമായി അവശേഷിക്കുന്നത്.

ഭൂമിയുടെ ആധാരവും മറ്റു രേഖകളും സ്വന്തം പേരിലാണുള്ളതെങ്കിലും വഖഫ് അവകാശവാദവും തുടർന്നുള്ള കോടതികളിലെ കേസുകളും കണക്കിലെടുത്ത് സർട്ടിഫിക്കറ്റ് നൽകാൻ ഉദ്യോഗസ്ഥർ മടിക്കുകയാണ്.

ഇതേ വിഷയത്തിൽ നേരത്തേ സ്ഥലത്തിന്‍റെ നികുതി സ്വീകരിക്കുന്നതിനും റവന്യു അധികൃതർ തടസമുന്നയിച്ചിരുന്നു. ഭൂസംരക്ഷണ സമിതിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണു ഭൂനികുതി വാങ്ങുന്നതിനുള്ള തടസം താത്കാലികമായെങ്കിലും നീങ്ങിയത്.


വർഷങ്ങൾക്കുമുന്പ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചവർക്കും പള്ളിപ്പുറം പഞ്ചായത്ത് തുക നൽകിയിട്ടില്ല. കൈവശാവകാശ സർട്ടിഫിക്കറ്റില്ലാതെ ലൈഫ് പദ്ധതിയിലെ വീട് അനുവദിക്കുന്നതിലെ റിസ്ക് ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണു പള്ളിപ്പുറം പഞ്ചായത്ത് അധികൃതർ.

അനുമതിയുണ്ട്, പണമില്ല ! വീടിനായി കാത്ത് വിജി

കൊച്ചി: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പള്ളിപ്പുറം പഞ്ചായത്തിൽനിന്നു വിജി പ്രിൻസിനു വീട് അനുവദിച്ചത് 2017ൽ. അന്നു മുതൽ അധികാരികൾ ചൂണ്ടിക്കാട്ടിയ ഓരോ തടസങ്ങൾ നീക്കി. ഒടുവിലാണ് വഖഫ് അവകാശവാദം ഇരുട്ടടിയായി എത്തിയതെന്ന് വിജി പറയുന്നു.

2015ൽ ഭർത്താവ് പ്രിൻസ് അപകടത്തിൽപ്പെട്ടു മരിച്ചു. വിദ്യാർഥികളായ രണ്ടു മക്കളുടെ ഏക ആശ്രയമാണു വിജി. സമീപത്ത് വീട്ടുജോലികൾക്കു പോയി കിട്ടുന്ന തുച്ഛമായ പ്രതിഫലമാണു വരുമാനം. ചോർന്നൊലിക്കുന്ന പഴയ വീട്ടിൽ രണ്ടു മക്കൾക്കൊപ്പമുള്ള ജീവിതം ദുരിതമയമാണെന്നും വിജി പറ‍യുന്നു.

ഇളയ മകളെ ജർമൻ ഭാഷ പഠിപ്പിച്ചു. വിദേശത്തേക്കു വിടണമെങ്കിൽ വലിയ പണം വേണം. സ്വന്തമായുള്ള ഭൂമി വച്ചു ബാങ്കുകളിൽനിന്നു വായ്പയെടുക്കാനുമാകുന്നില്ല. ലൈഫിൽ വീടിന് അനുവാദം ലഭിച്ചതിനു പിന്നാലെ ഉള്ള വീട് പൊളിച്ചുകളയാതിരുന്നതു ദൈവാനുഗ്രഹമായി. അല്ലായിരുന്നെങ്കിൽ ഇന്നു പെരുവഴിയിലേക്കിറങ്ങേണ്ടിവന്നേനെ... !- സങ്കടത്തോടെ വിജിയുടെ വാക്കുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.