പാർട്ടിയുടെ ഭാഗത്തുനിന്നു തിരുത്തൽ ഉണ്ടാകില്ലെന്നു ബോധ്യമായതോടെ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയും അംഗത്വം പുതുക്കാതിരിക്കുകയുമായിരുന്നു. മൂന്നു കമ്മിറ്റികളിൽ പങ്കെടുത്തില്ലെങ്കിൽ വിശദീകരണം തേടണമെന്നാണു പാർട്ടി നിയമം. എന്നാൽ, തന്നോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ല.
സ്വർണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് ഞാൻ ആരോപണം ഉന്നയിച്ചവർ ഇപ്പോഴും പാർട്ടിയുടെ ആളുകളെന്ന രീതിയിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.പുറത്താക്കിയതായി ജില്ലാ കമ്മിറ്റി പറഞ്ഞതോടെ നിലപാടുകൾ തിരുത്താൻ പാർട്ടി തയാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്”- മനു തോമസ് പറഞ്ഞു.
തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി സെനറ്റ് മെംബർ എന്നീ നിലകളിലും മനു തോമസ് പ്രവർത്തിച്ചിരുന്നു.