ഇടുക്കിയിൽ രാത്രി യാത്ര നിരോധിച്ചു
ഇടുക്കിയിൽ രാത്രി  യാത്ര നിരോധിച്ചു
Wednesday, June 26, 2024 12:58 AM IST
കട്ടപ്പന: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രാത്രി യാത്ര നിരോധിച്ചതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു. ഇന്നലെ രാത്രി ഏഴുമുതൽ ഇന്നുരാവിലെ ആറുവരെയാണ് നിരോധനം. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.

◄മലങ്കര ഡാമിന്‍റെ മൂന്നു ഷട്ടറുകൾ തുറന്നു►

തൊടുപുഴ: ജലനിരപ്പുയർന്നതിനെത്തുടർന്നു മലങ്കര ഡാമിന്‍റെ മൂന്നു ഷട്ടറുകൾ 30 സെന്‍റിമീറ്റർ വീതം ഉയർത്തി. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

◄ജലനിരപ്പ് താഴ്ന്ന നിലയിൽ►

തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ. വൈദ്യുതിവകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 26 ശതമാനം വെള്ളം മാത്രമാണുള്ളത്.

അതേസമയം, സംസ്ഥാനത്ത് മഴ കനത്തതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്. ഇടുക്കി, ഇടമലയാർ, പന്പ, തുടങ്ങിയ വലിയ അണക്കെട്ടുകൾ അടങ്ങുന്ന ഗ്രൂപ്പ് ഒന്നിൽ 27 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. രണ്ടാമത്തെ ഗ്രൂപ്പിൽ 13 ശതമാനവും ചെറിയ അണക്കെട്ടുകളടങ്ങുന്ന മൂന്നാമത്തെ ഗ്രൂപ്പിൽ 53 ശതമാനവുമാണ് ജലനിരപ്പ്.

ഇടുക്കി അണക്കെട്ടിൽ ഇന്നലെ രാവിലെ ഏഴിന് 2329.56 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 29 ശതമാനം മാത്രമാണിത്. മഴക്കാലം മുൻനിർത്തി അണക്കെട്ടുകളിൽ ജലനിരപ്പ് കുറയ്ക്കുന്നതിനായി വൈദ്യുതോത്പാദനം വർധിപ്പിച്ചതാണ് ജലനിരപ്പ് കുറയാൻ കാരണം. ഇത്തവണ മണ്‍സൂണ്‍ സീസണിൽ ഭേദപ്പെട്ട മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനവും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുമെല്ലാം അണക്കെട്ടുകളിലെ ജലനിരപ്പ് കുറച്ചുനിർത്താൻ വൈദ്യുതി ബോർഡ് നിർബന്ധിതരാകുകയായിരുന്നു.


സംസ്ഥാനത്ത് മഴ ശക്തമായതോടെ വൈദ്യുതി ഉപയോഗത്തിലും ഗണ്യമായ കുറവുണ്ടായി. 75.371 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇടുക്കിയിൽ 5.763 ദശലക്ഷം യൂണിറ്റായിരുന്നു ഉത്പാദനം. പദ്ധതി പ്രദേശത്ത് ഇന്നലെ 54.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

◄ജാഗ്രതാ നിർദേശം►

മൂന്നാർ: കനത്ത മഴയിൽ മുതിരപ്പുഴയാറിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ആറിന്‍റെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. ഇന്നലെ പ്രദേശത്ത് കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നു മൂന്നാർ ഹെഡ് വർക്സ് ഡാമിന്‍റെ ഒരു ഷട്ടർ 10 സെന്‍റിമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് റവന്യു ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. തിങ്കളാഴ്ച 35 മില്ലിമീറ്റർ മഴ മൂന്നാറിലും സമീപ പ്രദേശങ്ങളിലും ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.