വൈപ്പിൻ: മുനമ്പത്ത് ഹോം സ്റ്റേയിൽ നിന്ന് 2.3 ഗ്രാം എംഡിഎംഎ , ഏഴു ഗ്രാം കഞ്ചാവ്, ഒരു ഇ-സിഗരറ്റ്, 10,200 രൂപ, മിനി വെയിംഗ് മെഷീൻ എന്നിവ പിടികൂടി. നാലുപേരെ കസ്റ്റഡിയിലെടുത്തു. മുനമ്പം ബീച്ച് റോഡിൽ പുഞ്ചിരി ജംഗ്ഷനിലുള്ള സീ- ഹെവൻ എന്ന ഹോം സ്റ്റേയിൽ റൂറൽ എസ്പിയുടെ നർക്കോട്ടിക് സെൽ വിഭാഗവും മുനമ്പം പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.

നടത്തിപ്പുകാരനായ തൃശൂർ പൊയ്യ കണ്ണാടി വീട്ടിൽ വൈശാഖ് (28), ഹോം സ്റ്റേയിലുണ്ടായിരുന്ന മുനമ്പം വലിയ വീട്ടിൽ ജോഷി (54), കുഴുപ്പിള്ളി കിഴക്കേപറമ്പിൽ വീട്ടിൽ സിറാജ് (25), എടവനക്കാട് വലിയ വീട്ടിൽ ജ്ഷീർ (34) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുറച്ചു ദിവസമായി ഹോം സ്റ്റേയും നടത്തിപ്പുകാരനും പോലീസ് നിരീക്ഷണത്തിലായിരുന്നു.

ഇന്നലെ വൈകുന്നേരമാണ് റെയ്ഡ് നടത്തിയത്. നാർക്കോട്ടിക് സെൽ എസ് ഐ രാജേഷ്, എഎസ്ഐ സെബാസ്റ്റ്യൻ, പോലീസുകാരായ മുരുകൻ, രഞ്ജിത്ത്, മനോജ്, റെനീപ്, പ്രശാന്ത്, മുനമ്പം സിഐ കെ.എസ്. സന്ദീപ്, എസ്ഐ മാരായ ടി.ബി. ബിബിൻ, ഗിൽസ്, എഎസ്ഐ സുനീഷ് ലാൽ, എന്നിവരാണ് റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നത്.