യാത്രക്കാർക്കായി വഴിയോര വായനശാല
Monday, July 15, 2024 4:48 AM IST
പിറവം: നഗരസഭയിൽ എറണാകുളം റോഡിൽ മാമലക്കവലയിൽ യാത്രക്കാർക്കായി വഴിയോര വായനശാല തുറന്നു. ഇവിടെ വെയിറ്റിംഗ് ഷെഡിന് സമീപം സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഷെൽഫുകളിലാണ് വായനശാല ക്രമീകരിച്ചിരിക്കുന്നത്. ഒരേ സമയം 200 പുസ്തകങ്ങൾ വരെ വയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

ദീർഘകാലം പ്രവാസിയായിരുന്ന പാഴൂർ പടുതോൾ മനയിലെ ഡോ. ബ്രഹ്മദത്തൻ നമ്പൂതിരി ശ്രമദാനമായാണ് ഇങ്ങനെയൊരു സംരംഭം സ്ഥാപിച്ചത്. ഏവർക്കും സ്വതന്ത്രമായി പുസ്തകങ്ങൾ എടുത്ത് വായിക്കുവാനുള്ള സൗകര്യത്തിനായാണ് തുറന്ന വായനശാല തുറന്നിരിക്കുന്നത്.


മാമലക്കവല നിവാസികൾക്കും, യാത്രക്കാർക്കുമെല്ലാം വായനശാല ഏറെ പ്രയോജനപ്രദമായിരിക്കുമെന്ന് ഇതിന് നേതൃത്വം നൽകിയ മുൻ കൗൺസിലർ ബെന്നി വി. വർഗീസ് പറഞ്ഞു.
പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിച്ച ശേഷം തിരികെവയ്ക്കാവുന്നതാണ്. ഇവിടേയ്ക്ക് പുസ്തകങ്ങൾ സംഭാവനയായും സ്വീകരിക്കും. വരും നാളുകളിൽ സമീപത്തായി വായനക്കാർക്ക് ഇരിപ്പിടങ്ങൾ നിർമിക്കാനും പദ്ധതിയുണ്ട്.