ആശങ്കയൊഴിയാതെ വേങ്ങൂര്‍, പനിച്ചുവിറച്ച് ജില്ല
Monday, July 15, 2024 4:09 AM IST
കൊച്ചി: ജില്ലയില്‍ പടർന്നുപിടിക്കുന്ന പനി വേങ്ങൂർ നിവാസികളുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ജില്ലയില്‍ സ്ഥിരീകരിക്കുന്ന മഞ്ഞപ്പിത്തം ബാധിതരിൽ രണ്ടോ മൂന്നോ പേർ വേങ്ങൂരിലാണ്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വേങ്ങൂർ സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

ആരോഗ്യ വകുപ്പിന്‍റെ ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 250ല്‍ അധികം പേർക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇവിടെ രോഗം പിടിപ്പെട്ടു.

ഏപ്രില്‍ 17നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വാട്ടര്‍ അഥോറിറ്റിയുടെ കുടി വെള്ളം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം രോഗബാധിതരും. സംഭവത്തില്‍ നടത്തിയ മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ വാട്ടര്‍ അഥോറിറ്റിയുടെ വെള്ളം ആണ് രോഗബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.


കഴിഞ്ഞദിവസം 1007 പേരാണ് ജില്ലയില്‍ പനിക്ക് ചികിത്സ തേടിയത്. ഇതില്‍ 64 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 46 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഏഴു പേര്‍ക്ക് ചിക്കന്‍പോക്‌സും മൂക്കന്നൂരില്‍ രണ്ട് പേര്‍ക്ക് മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തു. കളമശേരിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുകയാണ്. വെള്ളിയാഴ്ച 10 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചു.