ഗാനഗന്ധർവന്‍റെ ആദ്യഗാനത്തിന് അഭ്രപാളിയിൽ ചുണ്ടനക്കിയ ആന്‍റി ജോസിനെ അനുസ്മരിക്കുന്നു
Monday, July 15, 2024 4:09 AM IST
ബോബൻ ബി. കിഴക്കേത്തറ‌

ആലുവ: ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്‍റെ ആദ്യഗാനത്തിന് അഭ്രപാളിയിൽ ചുണ്ടനക്കിയ ആലുവക്കാരന് ആദരം അർപ്പിക്കാൻ പുതുതലമുറ ഗായകർ ഒത്തുചേരുന്നു. 25 വർഷം മുമ്പ് വിടവാങ്ങിയ, യേശുദാസിന്‍റെ ഉറ്റ സുഹൃത്തും സംഗീതജ്ഞനുമായ ആലുവ പുളിക്കൽ വീട്ടിൽ ആന്‍റി ജോസിനെ അനുസ്മരിക്കാൻ ആലുവക്കാർ ഓഗസ്റ്റ് 10ന് ഒത്തുചേരും.

യേശുദാസ് ആദ്യമായി പിന്നണിഗാനം പാടിയ 'കാൽപ്പാടുകൾ ' എന്ന സിനിമയിൽ നാരായണഗുരുവിന്‍റെ ശിഷ്യനായ 'സുബ്രഹ്മണ്യൻ' എന്ന കഥാപാത്രമായി വേഷമിട്ട് പാടി അഭിനയിക്കാൻ ആന്‍റി ജോസിനെ സംവിധായകൻ കെ.എസ്. ആന്‍റണിയാണ് നിർബന്ധിച്ചത്. "ജാതിഭേദം മതദ്വേഷം "എന്ന നാലുവരി ഗാനത്തിനാണ് ആന്‍റി ജോസ് ചുണ്ടനക്കിയത്.

ഗാനഗന്ധർവൻ യേശുദാസും ആന്‍റി ജോസും ഒരേ സമയത്താണ് മദ്രാസിലേക്ക് എത്തുന്നത്. കെ.എസ്. ആന്‍റണിയുടെ ക്ഷണപ്രകാരമാണ് ആന്‍റി ജോസ് മദ്രാസിലേക്ക് വരുന്നത്. തുടർന്നാണ് 'കാൽപ്പാടുകളിൽ ' അഭിനയിക്കുന്നത്. ഇരുവരും ഒരുമിച്ച് സഹിച്ച കഷ്ടപ്പാടുകളുടെ കഥ യേശുദാസ് തന്നെ ആലുവയിലടക്കം പല വേദികളിലും പങ്കുവച്ചിട്ടുണ്ട്.

യേശുദാസ് ഗാനലോകത്ത് അതുല്യനായപ്പോൾ ക്രിസ്തീയ ഗാനശാഖയെ സമ്പന്നമാക്കുകയെന്ന നിയോഗമാണ് ഹാർമോണിസ്റ്റ് കൂടിയായ ആന്‍റി ജോസ് ഏറ്റെടുത്തത്. ചെട്ടിക്കാട് സെന്‍റ് ആന്‍റണീസ് തീർഥാടനകേന്ദ്രത്തിൽ ദീർഘകാലം പ്രവർത്തിച്ചതോടെ ക്രിസ്തീയ ഗാനരംഗത്തു പ്രശസ്തി നേടി. നൂറുകണക്കിന് നാടക, ലളിത, ക്രിസ്തീയ ഗാനങ്ങൾ രചിക്കുകയും സംഗീതം നൽകി ആലപിക്കുകയും ചെയ്തു.


"ലോകത്തിൻ പാപങ്ങൾ, കർത്താവെ കനിയണമേ, സ്വർഗത്തിൽ വാഴും "എന്നിങ്ങനെ കുർബാനയ്ക്ക് പാടുന്ന പല ഗാനങ്ങളും ആന്‍റി ജോസ് സംഗീതം നിർവഹിച്ചവയാണ്. ദിവ്യബലിക്കുള്ള ഗാനങ്ങളും വിശുദ്ധ അന്തോനീസിന്‍റെ ഗാനവും എഴുതി സംഗീതം നൽകി. അത് ആയിരങ്ങളെ ആകർഷിച്ചു.

ആന്‍റി ജോസ് മാതൃഇടവകയായ ആലുവ സെന്‍റ് സേവ്യേഴ്സ് പള്ളിയിലാണ് ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചുണങ്ങംവേലിയിലേക്ക് താമസം മാറിയപ്പോൾ എട്ടേക്കർ സെന്‍റ് ജൂഡ് ദേവാലയത്തിൽ ക്വയർ മാസ്റ്ററായി. ആ കാലത്താണ് ആന്‍റി ജോസിനെ ആദരിക്കാൻ യേശുദാസ് എട്ടേക്കർ ദേവാലയത്തിൽ എത്തി അനുഭവങ്ങൾ പങ്കുവച്ചത്. കാഥികൻ കടവൂർ ബാലന്‍റെ പാട്ടുകാരനും ഹാർമോണിസ്റ്റുമായും ആന്‍റി ജോസ് പ്രവർത്തിച്ചിട്ടുണ്ട്.

1999 ഫെബ്രുവരി 26 ന് ആന്‍റി ജോസ് ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്‍റെ ഇരുപത്തിയഞ്ചാം ചരമ വാർഷിക വേളയിലാണ് മൂത്ത മകനും സംഗീത സംവിധായനുമായ ജിജു ആന്‍റിജോസിന്‍റെ നേതൃത്വത്തിൽ ആലുവയിൽ പുതുതലമുറ ഗായകരുടെ ഒത്തുചേരൽ.