ഭാര്യ കൊല്ലപ്പെട്ടു, ഭർത്താവ് ജീവനൊടുക്കിയ നിലയിൽ
Sunday, July 14, 2024 4:31 AM IST
പറവൂർ: വീടിനുള്ളിൽ 58 കാരിയെ കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഘണ്ഠാകർണൻ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയിൽ വാലത്ത് വിദ്യാധരനെ(63) തൂങ്ങിമരിച്ച നിലയിലും ഭാര്യ വനജയെ (58) കൊല്ലപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വിദ്യാധരൻ തൂങ്ങിമരിച്ചതാണെന്നാണ് പോലീസ് നിഗമനം.

സംഭവം നടന്ന വീടിന് കുറച്ചകലെ താമസിക്കുന്ന ഇളയമകൾ ദിവ്യ ശനിയാഴ്ച രാവിലെ വീട്ടിലേക്ക് ഫോൺ ചെയ്തങ്കിലും എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസിയെ വിളിച്ച് വിവരം പറയുകയായിരുന്നു. അയൽവാസി ചെന്നു നോക്കുമ്പോഴാണ് താഴത്തെ മുറിയിലെ കട്ടിലിൽ വനജയെ കൊല്ലപ്പെട്ട നിലയിലും, മറ്റൊരു മുറിയിലെ ഫാനിൽ വിദ്യാധരനെ തൂങ്ങി മരിച്ച നിലയിലും കണ്ടത്. ഇവർ രണ്ടുപേർ മാത്രമാണ് വീട്ടിൽ താമസം.

വടക്കേക്കര കട്ടത്തുരുത്ത് സ്വദേശിയായ വിദ്യാധരൻ താമസിച്ചിരുന്ന വീട് വിറ്റ ശേഷം രണ്ടരവർഷം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാധരൻ. നന്ത്യാട്ടുകുന്നം ഗാന്ധിമന്ദിരത്തിൽ ജീവനക്കാരിയായി വിരമിച്ചയാളാണ് വനജ.

കാഴ്ചക്കുറവ് ഉണ്ടായതിനെ തുടർന്ന് മാനസികമായ ചില പ്രശ്നങ്ങളും വനജക്കുണ്ടായിരുന്നതായി പറയുന്നു. ഇതുമൂലം ചില പ്രശ്നങ്ങൾ ഇവർക്കിടയിലുണ്ടായിരുന്നു. ഇതോടെ വഴക്കും പതിവായി. ഭർത്താവ് വിദേശത്തായതിനാൽ മകൾ വിദ്യ ആദ്യം ഇവർക്കൊപ്പമായിരുന്നു താമസം.


അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ വഷളായതിനെ തുടർന്ന് കുറച്ച് മാസങ്ങൾക്കു മുമ്പാണ് തൊട്ടടുത്ത മറ്റൊരു വീട്ടിലേക്ക് വിദ്യയും മകളും താമസം മാറ്റിയത്. വിദ്യാധരനെ കുറിച്ച് പരിസരവാസികൾക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്. ഭാര്യയിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്ന് വിദ്യാധരൻ വലിയ മനോവിഷമം നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാകാം സംഭവത്തിന് വഴിവച്ചതെന്നാണ് പോലീസ് പറയുന്നതും. വനജയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്.

ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷ്, വടക്കേക്കര ഇൻസ്പെക്ടർ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊച്ചി മെഡിക്കൽ കോളജിലേക്ക് മാറ്റി.ഇരുവരുടേയും സംസ്കാരം ഇന്നു നടക്കും. ദീപയാണ് മറ്റൊരു മകൾ. മരുമക്കൾ: ചിഞ്ചുലാൽ (ഗൾഫ്), രാജേന്ദ്രനാഥ വൈദ്യർ (സിവിൽ സൂപ്പർവൈസർ).