ഗാന്ധിനഗർ: ക്ലാസിൽ പോകാൻ സ്വകാര്യബസിൽ യാത്രചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച പ്രതിക്ക് മൂന്നുകൊല്ലം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം അതിവേഗ (പോക്സോ) കോടതി. എറണാകുളം തിരുവാങ്കുളം അംബികാ ഭവനിൽ അജയകുമാറിനെ(31)യാണ് കോടതി ശിക്ഷിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഗാന്ധിനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. എറണാകുളം-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ അമലഗിരി ഭാഗത്തുവച്ച് പ്രതി കടന്നുപിടിക്കുകയായിരുന്നു.

തുടർന്ന് ഗാന്ധിനഗർ പോലീസിൽ പെൺകുട്ടി പരാതി നൽകി. കേസെടുത്ത പോലീസ് ഒന്നരമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിഴത്തുക പ്രതിയിൽനിന്ന് ഈടാക്കി പെൺകുട്ടിക്ക് നൽകാനാണ് കോടതി ഉത്തരവ്.

കോട്ടയം അതിവേഗ(പോക്സോ) കോടതി ജഡ്‌ജി വി. സതീഷ് കുമാറാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ പോൾ കെ. ഏബ്രഹാം ഹാജരായി.