കോട്ടയം: നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പയിന്‍റെ ഭാഗമായി ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ ഏകോപനത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നടത്തുന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനമാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്. കാമ്പയിനില്‍ പങ്കെടുക്കുന്ന 15 പഞ്ചായത്തുകളില്‍ നടപ്പാക്കേണ്ട കര്‍മപരിപാടികള്‍ യോഗം ചര്‍ച്ച ചെയ്തു.

ആദ്യഘട്ടത്തില്‍ വെളിയന്നൂര്‍, തിരുവാര്‍പ്പ്, മീനച്ചില്‍, വാഴൂര്‍, എലിക്കുളം പഞ്ചായത്തുകളിലും രണ്ടാംഘട്ടത്തില്‍ ചെമ്പ്, ഞീഴൂര്‍, പുതുപ്പള്ളി, മാടപ്പള്ളി, തിടനാട്, കൂട്ടിക്കല്‍, വിജയപുരം, പനച്ചിക്കാട്, അയര്‍ക്കുന്നം, കുറിച്ചി പഞ്ചായത്തുകളിലുമാണു കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മാലിന്യം, ഊര്‍ജം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളില്‍ പുറന്തള്ളുന്ന കാര്‍ബണിന്‍റെ അളവ് കണക്കാക്കുകയും ഇത് ലഘൂകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയുമാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. ഒന്നാം ഘട്ടത്തില്‍ അഞ്ചു പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുഇടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവയില്‍ സര്‍വേ നടത്തി കാര്‍ബണ്‍ എമിഷന്‍ കണക്കാക്കി വിവിധ പദ്ധതികള്‍ നടപ്പിലാക്കി.

ഗ്യാസിന്‍റെ ഉപയോഗം ഒഴിവാക്കുന്നതിനായി ജില്ലയില്‍ 106 അങ്കണവാടികള്‍ക്ക് ഇന്‍ഡക്‌ഷന്‍ കുക്കറും ആവശ്യമായ പാത്രങ്ങളും ഹരിതകേരളം മിഷനും എനര്‍ജി മാനേജ്മെന്‍റ് സെന്‍ററുമായി സഹകരിച്ച് വിതരണം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് റിസര്‍ച്ച് സെന്‍ററുമായി സഹകരിച്ച് പഞ്ചായത്തുകള്‍ക്ക് വിട്ടുകിട്ടിയ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും എനര്‍ജി ഓഡിറ്റും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതാ പഠനവും നടത്തി.

ഡിജിറ്റല്‍ സര്‍വകലാശാലയുമായി സഹകരിച്ച് തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പഞ്ചായത്തുകളിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും സര്‍വേ നടത്തി കാര്‍ബണ്‍ എമിഷന്‍റെ തോത് കണക്കാക്കുന്ന പ്രവര്‍ത്തനം ഉടനാരംഭിക്കും.