മട്ടന്നൂർ: വാഹനാപകടങ്ങൾ പതിവായ ചാലോട് ടൗണിൽ ട്രാഫിക് സിഗ്നൽ സംവിധാനമൊരുങ്ങുന്നു. നാട്ടുകാരുടെ ഏറെ കാലത്തെ മുറവിളിക്ക് ശേഷമാണ് ട്രാഫിക് സിഗ്നൽ സംവിധാനം യാഥാർഥ്യമാകുന്നത്. കണ്ണൂർ വിമാനത്താവളത്തിന്‍റെ തൊട്ടടുത്ത ടൗണായ ചാലോടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജംഗ്ഷനിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന സിഗ്നൽ സംവിധാനമാണ് ഒരുങ്ങുന്നു.

കണ്ണൂർ -മട്ടന്നൂർ, ഇരിക്കൂർ തലശേരി റോഡുകൾ കൂടിച്ചേരുന്ന ജംഗ്ഷനിൽ വാഹനാപകടങ്ങളും ഗതാഗത കുരുക്കും പതിവാണ്. വാഹനാപകടങ്ങളും ഗതാഗതകുരുക്കും പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന നാട്ടുകാരുടെ പരാതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവിടെ വച്ചുണ്ടായ അപകടത്തിൽ ഏതാനും പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ട്രാഫിക് സിഗ്നൽ സംവിധാനം വരുന്നതോടുകൂടി ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് ഒരു വിഭാഗം പറയുമ്പോഴും താരതമ്യേന വീതി കുറഞ്ഞ റോഡായതിനാൽ ട്രാഫിക് സിഗ്നൽ സംവിധാനം വേണ്ടത്ര പ്രയോജനം ചെയ്യോമോയെന്ന ആശങ്കയും ജനങ്ങൾക്കിടയിലുണ്ട്.സിഗ്നൽ സംവിധാനത്തിന്‍റെ പ്രവർത്തനം വേഗത്തിൽ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.