ഇരിട്ടി: അയ്യൻങ്കുന്ന്പഞ്ചായത്തിലെ കരി-മുടിക്കയം-പുല്ലൻപാറത്തട്ട് -പാറയ്ക്കാമല സോളാർ തൂക്കുവേലിയുടെ നിർമാണ പ്രവൃത്തി സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. 5.5 കിലോമീറ്റർ ദൂരം 47.79 ലക്ഷം രൂപ ചെലവിൽ തൂക്കുവേലി നിർമിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്.കൃഷി വകുപ്പിന്‍റെ ആർകൈവിവൈ പദ്ധതി പ്രകാരം വനം വകുപ്പ് കരി- മുടിക്കയം രണ്ടു കിലോമീറ്റർ (17.34 ലക്ഷം). പുല്ലൻപാറത്തട്ട് -കരി 1.5 കിലോമീറ്റർ (13.11 ലക്ഷം), മുടിക്കയം-പാറയ്ക്കാമല രണ്ടു കിലോമീറ്റർ (17.34 ലക്ഷം) എന്നിങ്ങനെ മൂന്ന് റീച്ചുകളിലായി നിർമിക്കുന്ന സോളർ തൂക്കുവേലിയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. രണ്ടു മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഐസക് ജോസഫ്, സീമ സനോജ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റജി, കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, അയ്യൻകുന്ന് പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, മിനി വിശ്വനാഥൻ, ഇരിട്ടി സെക്‌ഷൻ ഫോറസ്‌റ്റ് ഓഫിസർ സി.സുനിൽ കുമാർ, എന്നിവർ പ്രസംഗിച്ചു.

ഭാരപ്പോൾ തീരത്തെ
നിർമാണം
പുരോഗമിക്കുന്നു

കർണാടക ബ്രഹ്‌മഗിരി വനത്തിൽ നിന്ന് ബാരാപോൾ പുഴ മുറിച്ചു കടന്നു കച്ചേരിക്കടവ്, മുടിക്കയം, പാലത്തിൻകടവ് ഗ്രാമങ്ങളിൽ എത്തുന്ന കാട്ടാനക്കൂട്ടങ്ങളെ പ്രതിരോധിക്കുന്നതിനായി ഭാരപോൾ പുഴയുടെ തീരത്ത് നബാർഡ് സഹായത്തോടെ കേരള വനം വകുപ്പ് നടപ്പാക്കുന്ന സോളർ തൂക്കുവേലി നിർമാണം പുരോഗമിക്കുകയാണ്. കച്ചേരിക്കടവ് – മുടിക്കയം 2.8 കിലോമീറ്റർ (23.2 ലക്ഷം) റീച്ചിന്‍റെ പ്രവൃത്തി പൂർത്തിയായി, മുടിക്കയം – പാലത്തിൻകടവ് 3.7 കിലോമീറ്റർ (30.6 ലക്ഷം) നിർമാണമാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.