തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്നും അഴിമുഖത്തേക്ക് എടുത്തുചാടിയ വയോധികനെ ബോട്ട് ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ മാട്ടൂല്‍-അഴീക്കല്‍ ഫെറി സര്‍വീസ് നടത്തുന്ന എസ് 48 ാം നമ്പര്‍ ബോട്ടില്‍ നിന്നുമാണ് ഇന്നലെ ഉച്ചയോടെ മാട്ടൂല്‍ സ്വദേശി ഹംസ (75) എന്നയാള്‍ വളപട്ടണം പുഴയുടെ അഴിമുഖത്തേക്ക് ചാടിയത്.

കടലും പുഴയുമായി ചേരുന്ന ഈ ഭാഗത്ത് കനത്ത കുത്തൊഴുക്കാണുള്ളത്. ബോട്ട് ജീവനക്കാര്‍ വളരെ സഹസികമായാണ് ഇയാളെ രക്ഷപ്പെടുത്തിയത്. വളപട്ടണം പുഴ അറബിക്കടലിനോട് ചേരുന്ന ശക്തമായ അടിയൊഴുക്കുള്ള അഴിമുഖം കടന്നാണ് ഈ ബോട്ട് സര്‍വീസ് നടത്തുന്നത്. ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍തന്നെ ജീവന്‍രക്ഷാ ഉപകരണങ്ങളുമായി പുഴയിലേക്കു ചാടിയാണ് ഹംസയെ രക്ഷപ്പെടുത്തിയത്.

ബോട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരായ കെ.ആര്‍. രതീഷ്, ശ്രീജിത്ത്, എസ്. അനില്‍കുമാര്‍, വി.ഇ. നിയാസ്, ടി.വി. രമേശന്‍ എന്നിവരോടൊപ്പം അഴീക്കല്‍ വിഎച്ച്എസ്എസ് വിദ്യാര്‍ഥി ഷമ്മാസ് മടക്കരയും രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.