തളിപ്പറമ്പ്: ഭിന്നശേഷിക്കാരിയായ മകൾക്ക് പിറന്നാൾ സമ്മാനമായി നിർമിച്ച് നൽകുന്ന പാർക്ക് മറ്റു കുട്ടികൾക്കായി തുറന്ന് കൊടുത്ത് പ്രവാസിയായ പിതാവ്. കുറുമാത്തൂർ ആറാം വാർഡിൽ താമസിക്കുന്ന കെ. ഷറഫുദിനാണ് ഭിന്നശേഷിക്കാരിയായ മകൾക്ക് കൂട്ടുകാരെ കണ്ടെത്താൻ സ്വന്തം പുരയിടത്തിൽ ലക്ഷങ്ങൾ മുടക്കി മകളുടെ പേരിൽ പാർക്ക് നിർമിച്ചിരിക്കുന്നത്. പാർക്കിന്‍റെ ഉദ്ഘാടനം ഗിന്നസ് റെക്കോഡ് നേടിയ അസിം വെളിമണ്ണ നിർവഹിച്ചു.

സജീവ് ജോസഫ് എംഎൽഎ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി.എം. സീന തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും കൂടാതെ തളിപ്പറമ്പ് മേഖലയിലെ ഇരുന്നൂറോളം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും നാട്ടുകാരും സ്പെഷൽ എഡ്യൂക്കേറ്റർമാരും പങ്കെടുത്തു. പ്രവാസിയായിരുന്ന ഷറഫുദ്ദീന്‍റെ ഏക മകളാണ് പതിമൂന്നുകാരിയായ ശിഫ ഫാത്തിമ. മകളെ പരിചരിക്കുന്നതിനായാണ് ഷറഫുദ്ദീൻ വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തിയത്.

കുറുമാത്തൂർ സൗത്ത് എഎൽപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ശിഫ. ബുദ്ധിമുട്ടുകൾ സഹിച്ച് സ്കൂളിൽ എത്തിച്ചാലും ഒരു മണിക്കൂറിലേറെ ക്ലാസിൽ ചെലവഴിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതോടെ ക്ലാസിൽ പോകുന്നത് കുറയുകയും ശിഫയുടെ ആരോഗ്യ സ്ഥിതി തന്നെ മോശമാ കുകയും ചെയ്തു.

ഡോക്ടർമാർ മറ്റ് കുട്ടികളുമായി കൂടുതൽ ഇടപഴകാൻ അവസരമൊരുക്കണമെന്ന് നിർദേശിച്ചു. ഇതോടെയാണ് 15 ലക്ഷത്തോളം രൂപ മുടക്കി വീടിനു സമീപത്ത് കുട്ടികളുടെ പാർക്ക് സ്ഥാപിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം അഞ്ചു മുതൽ വിവിധ കലാപരിപാടികളും നടന്നു.