മുള്ളൂർക്കരയിൽ ഉപതെരഞ്ഞെടുപ്പ് 30ന്, ഇടതുമുന്നണിയിൽ കലാപം
Sunday, July 14, 2024 7:07 AM IST
വടക്കാഞ്ചേരി: മുള്ളൂർക്കര വണ്ടിപ്പറമ്പ് വാർഡിലെ മെമ്പറായിരുന്ന കുഞ്ഞുമുഹമ്മദിന്‍റെ മരണത്തെത്തുടർന്ന് ഈ മാസം 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലി ഇടതുമുന്നണിയിൽ കലാപം.

നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാനിരിക്കെ സിപിഐ മണ്ഡലം അസി. സെക്രട്ടറിയായിരുന്ന എം.എം. ഭാസ്കരൻ പദവി രാജിവച്ച് പത്രിക സമർപ്പിച്ചു. ഇടത് വികസന മുന്നണി എന്ന പേരിലാണ് പ്രചാരണം ആരംഭിച്ചത്. കെ.ബി. ജയദാസാണ് ഇടതുമുന്നണിയുടെ ഔദ്യോഗിക സ്ഥാനാർഥി.

പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് എൻ.എസ്. വർഗീസാണ് യുഡിഎഫ്‌ സ്ഥാനാർഥി. ബിജെപി സ്ഥാനാർഥിയും മത്സരരംഗത്തുണ്ട്. ഇടതുമുന്നണി സ്ഥിരമായി വിജയിക്കുന്ന ഈ വാർഡിൽ സിപിഐ നേതാവുകൂടി രംഗത്തെത്തിയതോടെ ഇടതുമുന്നണിയുടെ നില കൂടുതൽ പരുങ്ങലിലാകും. സിപിഐയെ നിരന്തരം അവഗണിക്കുന്നതിനെ തുടർന്നാണ് തന്‍റെ സ്ഥാനാർഥിത്വമെന്നാണു ഭാസ്കരൻ പറയുന്നത്. എന്നാൽ ഇദ്ദേഹത്തെ പിൻവലിപ്പിക്കാൻ ഊർജിതമായ ശ്രമം നടക്കുന്നുണ്ട്.