കടലോര ശുചീകരണത്തിനു തുടക്കം
Sunday, August 18, 2024 1:20 AM IST
കൊടുങ്ങല്ലൂർ: മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ആറ് തീരദേശമെമ്പർമാരുടെനേതൃത്വത്തിൽ നടപ്പിലാക്കുന്ന തീരസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കടലോര ശുചീകരണത്തിനു തുടക്കംകുറിച്ചു.

തീരദേശത്തെ ഏഴുപഞ്ചായത്തുകളുടെ ബീച്ചുകൾ ശുചീകരിച്ച് വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. സൗന്ദര്യവത്കരണവും സിസിടിവി കാമറകൾ സ്ഥാപിക്കുകയും ചെയ്യും. പദ്ധതിയുടെ ഒന്നാംഘട്ടത്തിനാണ് തുടക്കമായത്. ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജൻ അധ്യക്ഷനായി. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായിരുന്നു.

പദ്ധതിയുടെ ലോഗോ പ്രകാശനം കളക്ടർ നിർവഹിച്ചു. തീരസുരക്ഷാ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ആർ.കെ. ബേബി വിശദീകരിച്ചു. തുടർന്ന് 200 ഓളം വരുന്ന സന്നദ്ധ പ്രവർത്തകർ അഴീക്കോട് മുനയ്ക്കൽ ബീച്ച് ശുചീകരിച്ചു.

എൻഎസ്എസ് വോളന്‍റിയർമാർ, ഹരിതകർമസേന പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, യുവജന ക്ലബുകൾ, കടലോര ജാഗ്രതാസമിതിയുടെ സന്നദ്ധ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവര്‌ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. തുടർന്നുള്ള ദിവസങ്ങളില്‌ മറ്റു പഞ്ചായത്തുകളായ എടവിലങ്ങ്, ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, കയ്പമംഗലം, എടത്തുരുത്തി എന്നി പഞ്ചായത്ത് കടലോരങ്ങളും ശുചീകരിക്കും.

ഒക്ടോബർ രണ്ടിന് ശുചീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനം എടത്തുരുത്തി ഡിവിഷനിലെ ചാമക്കാല ബീച്ചിൽ നിർവഹിക്കും. തീരദേശമെമ്പർമാരായ കെ.എ. ഹഫ്സൽ, ആർ.കെ. ബേബി, നൗഷാദ് കറുകപ്പാടത്ത്, ഹഫ്സ ഒഫൂർ, വി.എസ്. ജിനിഷ്, ശോഭന ശാർങ്ങധരൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.