ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിറസമൃദ്ധിയില്‍ ഇല്ലംനിറ ആഘോഷിച്ചു
Monday, August 19, 2024 1:17 AM IST
ഗുരുവായൂര്‍: കാര്‍ഷിക സമൃദ്ധിയുടെ ഉത്സവമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോ ഷിച്ചു. രാവിലെ ശീവേലി നേരത്തെ പൂർത്തിയാക്കിയശേഷം ആറോടെയാണു ചടങ്ങുകള്‍ തു ടങ്ങിയത്. കിഴക്കേനടയില്‍ ഗോപുരത്തിന് വടക്കുഭാഗത്ത് എത്തിച്ച 2000 ത്തിലേറെ കതിര്‍ക്കറ്റകള്‍ അവകാശികളായ അഴീക്കല്‍, മനയം കുടുംബങ്ങളിലെ അംഗങ്ങള്‍ തലയിലേറ്റി കിഴക്കേ ഗോപുരത്തില്‍ അരിമാവണിഞ്ഞ നാക്കിലയില്‍ സമര്‍പ്പിച്ചു.

കീഴ്ശാന്തി തേലമ്പറ്റ നാരാ യണൻ നമ്പൂതിരി തീര്‍ത്ഥം തളിച്ച് കതിര്‍ക്കറ്റകള്‍ ശുദ്ധിവരുത്തി. ഉരുളിയില്‍ സമര്‍പ്പിച്ച ആദ്യ കതിര്‍ക്കറ്റ കീഴ്ശാന്തി വേങ്ങേരി ചെറിയ കേശവൻ നമ്പൂതിരി ശിരസിലേറ്റി. കുത്തുവിളക്കുമായി പാരമ്പര്യ അവകാശി പുതിയേടത്ത് ആനന്ദന്‍ അകമ്പടിയായി.ബാക്കിയുള്ള കതിര്‍ക്കറ്റകള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നമ്പൂതിരിമാര്‍ ശിരസിലേറ്റി നിരനിരയായി ക്ഷേത്ര പ്രദക്ഷിണം ചെയ്തു.

നിറയോ നിറ ... ഇല്ലം നിറ... വിളികളുയര്‍ന്നു. ക്ഷേത്ര പ്രദക്ഷിണത്തിനുശേഷം കതിര്‍ക്കറ്റകള്‍ കൊടിമരത്തിനും വലിയബലിക്കല്ലിനും സമീപത്തായി എത്തിച്ചു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്‍റെ സാന്നിധ്യത്തില്‍ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി കതിര്‍ക്കറ്റകളില്‍ ലക്ഷ് മീപൂജ നടത്തി. ഒരു കതിര്‍ക്കറ്റ ഉരുളിയിലാക്കി ശിരസിലേറ്റി ശ്രീകോവിലിനുള്ളില്‍ ഗുരുവായൂരപ്പന്‍റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു. ശേഷം കതിര്‍കറ്റകള്‍ പട്ടില്‍ പൊതിഞ്ഞ് ശ്രീലകത്ത് നിറച്ചു. 

ഉപദേവന്മാരുടെ ശ്രീകോവിലിലും ദേവസ്വം ഓഫീസിലും നിറച്ചു. ദര്‍ശനത്തിനെത്തിയ ഭകതര്‍ക്ക് ക്ഷേത്രത്തിനു പുറത്ത് വരിനിർത്തി കതിര് വിതിരണം ചെയ്തു. ഇല്ലംനിറ ചടങ്ങുകള്‍ക്കു ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ക്ഷേത്രം ഡിഎ പ്രമോ ദ് കളരിക്കൽ എന്നിവര്‍ സംബന്ധിച്ചു. ഇക്കുറി ആദ്യമായി നാലമ്പലത്തിന് പുറത്തുവച്ചാണ് കതിർക്കറ്റകൾ പൂജിച്ചത്.