പൊതുകിണറുകൾ നശിക്കുന്നു
Tuesday, August 20, 2024 1:00 AM IST
സി.ജി. ജിജാസൽ

തൃശൂർ: കിണർ റീചാർജിംഗിന് അഞ്ചു കോടി, സമ്പൂർണ കുടിവെള്ളപദ്ധതിക്കായി 160 കോടി... പദ്ധതികൾ പലതും നടപ്പാക്കുമ്പോഴും നഗരത്തിലെ കുടിവെള്ളസ്രോതസുകൾ പലതും നാശത്തിന്‍റെ വക്കിലാണ്. ഒരുകാലത്തു നാടിന്‍റെ ദാഹമകറ്റിയിരുന്ന പല കിണറുകളും ഇന്ന് ഉപയോഗശൂന്യമായി മാറിക്കൊണ്ടിരിക്കുമ്പോൾ അവയെ വീണ്ടെടുക്കാൻ ശ്രമിക്കാതെ വെറും സ്മാരകങ്ങളാക്കി മാറ്റുകയാണിപ്പോൾ.

വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാൻ ഇല്ലത്രെ എന്ന കവിവാക്യത്തെ അന്വർഥമാക്കുന്ന വിധമാണ് നഗരത്തിലെ കിണറുകളുടെ അവസ്ഥയിപ്പോൾ. എല്ലാ കിണറുകളിലും തെളിനീർപോലെ സമൃദ്ധമായ വെള്ളം ഉണ്ടെങ്കിലും ഭൂരിഭാഗം കിണറുകളിലെ വെള്ളവും കുടിക്കാൻ കൊള്ളില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

അയ്യന്തോൾ പള്ളിക്കു സമീപമുള്ള പൊതുകിണർ കാടുകയറിയിട്ടും, സംരക്ഷണഭിത്തി തകർന്ന് സമീപത്തെ കെട്ടിടത്തിനു ഭീഷണി ഉയർത്തിയിട്ടും വിഷയത്തിൽ അടിയന്തരനടപടികൾ സ്വീകരിക്കാൻ ആരുംതന്നെ മുതിരുന്നില്ല. നേരത്തേ കിണറിനു ഭീഷണിയായി നിന്നിരുന്ന മരം മുറിച്ചുമാറ്റിയിരുന്നുവെങ്കിലും അതു റോഡരികിൽനിന്ന് നീക്കംചെയ്യാനും വർഷം ഒന്നുകഴിഞ്ഞിട്ടും നടപടിയായില്ല.

പുതൂർക്കര റേഷൻകടയ്ക്കു സമീപമുള്ള കിണർ സമീപവാസികൾക്കുപോലും മനസിലാവാത്ത വിധമാണ് കാടുകയറി നശിക്കുന്നത്. നവീകരണത്തിനുശേഷം 2019 സെപ്റ്റംബർ 27ന് അന്നത്തെ മേയർ അജിത വിജയൻ ഉദ്‌ഘാടനംചെയ്ത കിണർപരിസരം ഒരാളെക്കാൾ ഉയരത്തിൽ കാടുകയറിയ നിലയിലാണ്. അന്നേദിവസംതന്നെ ഉദ്‌ഘാടനംചെയ്ത കളക്ടറേറ്റ് പരിസരത്തെ ഓട്ടോ സ്റ്റാൻഡിനു സമീപമുള്ള കിണർ ഉപയോഗിക്കുന്നുണ്ടെങ്കിലും കിണർ കാടുകയറിത്തുടങ്ങിയിട്ടുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള വടക്കുന്നാഥക്ഷേത്രമൈതാനിയിലെ കിണറുകളും നാശത്തിന്‍റെ വക്കിലാണ്. ഇതിൽ സിഎംഎസ് സ്‌കൂളിന് എതിർവശത്തുള്ള കിണർ പൂർണമായി കാടുകയറിയ അവസ്ഥയിലാണ്. നായ്ക്കനാൽ സിഗ്നലിനു സമീപത്തെ കിണറിന്‍റെ അവസ്ഥയ്ക്കും മാറ്റമില്ല. പൂരനാളുകളിൽമാത്രമേ ഇവ പൊതുവേ വൃത്തിയാക്കാറുള്ളൂ. മറ്റു സമയങ്ങളിൽ ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

വ്യവസായപ്രമുഖനായിരുന്ന പദ്മശ്രീ സി.കെ. മേനോൻ തുക നൽകി നവീകരിച്ച തെക്കേഗോപുരനടയ്ക്കുമുൻപിലെ ഭീമൻകിണറിലെ വെള്ളവും മലിനപ്പെട്ട അവസ്ഥയിലാണ്. മുകളിൽ വലിയ ഇരുമ്പുനെറ്റും ഗ്രീൻ നെറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കിണറിന് അകത്തും മുകളിലും മദ്യക്കുപ്പികൾ അടക്കം നിറഞ്ഞ അവസ്ഥയാണ്. കുടിവെള്ളത്തിനായി പലപ്പോഴും നെട്ടോട്ടമോടുന്ന നഗരത്തിൽ പൈപ്പ് വെള്ളത്തെ ആശ്രയിക്കാതെ ആവശ്യത്തിനു വെള്ളം ഉറപ്പുവരുത്തുന്നതിന് ഈ കിണറുകൾ വീണ്ടെടുക്കുന്നത് ഒരുപരിധിവരെ സഹായകരമാകും. അധികാരികൾ ഉണർന്നു പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത ജനം ചൂണ്ടിക്കാണിക്കുന്നുണ്ട്.