ട്രാംവേ പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം
Wednesday, August 21, 2024 1:18 AM IST
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര - മോനടി റോഡിലുള്ള ട്രാംവേ പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് പരാതി.

പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ പാലമായ ട്രാംവേപാലത്തിനു വീതിയില്ലാത്തതിനാല്‍ സുഗമമായ ഗതാഗതം സാധ്യമല്ലാത്ത അവസ്ഥയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് പറമ്പിക്കുളം വനത്തില്‍നിന്ന് കൊച്ചി തുറമുഖത്തേക്ക് തടി എത്തിക്കുന്നതിന് നിര്‍മിക്കപ്പെട്ട കൊച്ചിന്‍ ഫോറസ്റ്റ് ട്രാംവേയുടെ ഭാഗമായിരുന്നു വെള്ളിക്കുളങ്ങരയിലെ പാലം. ചാലക്കുടി മുതല്‍ പറമ്പിക്കുളംവരെ നിലവിലുണ്ടായിരുന്ന ഈ പാതയിലൂടെ 1905 മുതല്‍ 1951വരെ തീവണ്ടി ഓടിയിരുന്നു. അറുപതുകളില്‍ ട്രാംവേ നിര്‍ത്തലാക്കി പാളങ്ങള്‍ പൊളിച്ചുനീക്കിയെങ്കിലും പാലം നിലനിര്‍ത്തി. പിന്നീട് പ്രദേശവാസികളുടെ സഞ്ചാരസൗകര്യത്തിനായി മറ്റത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ പാലത്തില്‍ മരപ്പലകകള്‍ സ്ഥാപിച്ചു.

ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം മരപ്പലകകള്‍നീക്കി പാലത്തില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മിച്ചാണ് ഭാരവാഹനങ്ങളുടെ ഗതാഗതംസാധ്യമാക്കിയത്. മൂന്നു സ്വകാര്യബസുകളുള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഈ പാലത്തിലൂടെ ദിനംപ്രതി കടന്നുപോകുന്നത്.

കാലപ്പഴക്കംമൂലം പാലത്തിന്‍റെ ഇരുവശത്തുമുള്ള കൈവരികള്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് നശിക്കാന്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. നൂറ്റാണ്ടു പിന്നിട്ടിട്ടും തെല്ലും ബലക്ഷയമില്ലാത്ത ട്രാംവേ പാലത്തിന്‍റെ കല്‍ത്തൂണുകള്‍ അതേപടി നിലനിര്‍ത്തി മുകള്‍ഭാഗം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന ആവശ്യമാണുയരുന്നത്.